UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പനീര്‍ശെല്‍വം വഞ്ചകന്‍, മുഖ്യമന്ത്രി പദം ആഗ്രഹിച്ചിരുന്നില്ല; വിശദീകരണവുമായി ശശികല

ഞാന്‍ മുഖ്യമന്ത്രിയാകണമെന്ന് ആവിശ്യപ്പെട്ടയാളാണു പനീര്‍ശെല്‍വം

ഒ. പനീര്‍ശെല്‍വത്തിനെതിരേ കടുത്ത ആരോപണങ്ങളുമായി ശശികല. പനീര്‍ശെല്‍വം വര്‍ഗവഞ്ചകനാണെന്നും പാര്‍ട്ടിയെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ശശികല പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കാവെ പറഞ്ഞു. ജയലളിത മരിച്ച ഉടനെ തന്നോട് മുഖ്യമന്ത്രിയാകാന്‍ ആവശ്യപ്പെട്ടയാളാണു പനീര്‍ശെല്‍വം. എന്നാല്‍ താനതു നിഷേധിച്ചു. മരണാന്തര ചടങ്ങുകള്‍ കഴിയുന്നതുവരെ താന്‍ പുറത്തേക്കില്ലെന്നു പറഞ്ഞു. മാത്രമല്ല, മുഖ്യമന്ത്രിയാകാന്‍ തനിക്ക് ഒട്ടും താതപര്യമില്ലായിരുന്നു. അതുകൊണ്ടാണു പനീര്‍ശെല്‍വത്തോടു മുഖ്യമന്ത്രി സ്ഥാനത്തു തുടരാന്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനത്തേക്കു വരാനും താന്‍ ആ സമയത്ത് ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് പനീര്‍ശെല്‍വത്തില്‍ മാറ്റങ്ങള്‍ കണ്ടതോടെയാണു തനിക്ക് ഇടപെടേണ്ടി വന്നത്. പാര്‍ട്ടിയെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. അങ്ങനെയാണു മുഖ്യമന്ത്രി പദം ഒഴിയാന്‍ പനീര്‍ശെല്‍വത്തോട് ആവശ്യപ്പെട്ടത്. എംജിആര്‍ മരിച്ചപ്പോള്‍ ജയലളിതയ്ക്ക് നേരിടേണ്ടി വന്ന അതേ അവസ്ഥയാണ് ഇപ്പോള്‍ തനിക്കു ജയലളിതയുടെ മരണശേഷം നേരിടേണ്ടി വരുന്നതെന്നും ശശികല പറഞ്ഞു.

പനീര്‍ശെല്‍വത്തിന് ആത്മാര്‍ത്ഥയില്ല. 33 വര്‍ഷം അമ്മയ്‌ക്കൊപ്പം ഉണ്ടായിരുന്നയാളാണ് ഞാന്‍. അമ്മയുടെ രാഷ്ട്രീയപ്രവേശത്തിന് ഉപദേശം നല്‍കിയതും ഞാനാണ്. പനീര്‍ശെല്‍വത്തെ പോലെ ഒറ്റുകാരെ താന്‍ ഒത്തിരി കണ്ടിട്ടുണ്ടെന്നും ശശികല പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍