UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൂത്താട്ടുകുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച് മൂന്ന് മരണം

രണ്ട് കുട്ടികളും ഡ്രൈവറും തല്‍ക്ഷണം മരിച്ചു

കൂത്താട്ടുകുളം പുതുവേലിയില്‍ സ്‌കൂള്‍ കുട്ടികളുമായി പോകുകയാരുന്ന സ്വകാര്യ ജീപ്പ് മതിലില്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. ഇന്ന് രാവിലെ ഇവിടുത്തെ മേരിഗിരി സ്്കൂളിലേക്ക് പോകുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. മേരിഗിരി സ്‌കൂളില്‍ യുകെജി വിദ്യാര്‍ത്ഥികളായ ആന്‍ മരിയ, നയന ദിലീപ് എന്നിവരും ജീപ്പ് ഡ്രൈവര്‍ ജോസുമാണ് മരിച്ചത്. 15 കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

നിറയെ കുട്ടികളുമായി പോകുകയായിരുന്ന ജീപ്പിന്റെ മുന്‍വശത്തിരുന്നവരാണ് മരിച്ചത്. രാവിലെ കനത്ത മഴയുണ്ടായിരുന്നതിനാല്‍ ജീപ്പിന്റെ നിയന്ത്രണം വിടുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. വൈക്കം റോഡില്‍ നിന്നും എംസി റോഡിലേക്ക് കുറുകെ കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്‌കൂളില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെവച്ചായിരുന്നു അപകടം. ബൈക്കുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീപ്പിന്റെ നിയന്ത്രണം വിട്ടതാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇലഞ്ഞിഭാഗത്ത് നിന്നുള്ള കുട്ടികളാണ് ഈ ജീപ്പില്‍ ഉണ്ടായിരുന്നത്.

മൃതദേഹങ്ങള്‍ കൂത്താട്ടുകുളം ദേവമാത ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. നിരവധി സ്വകാര്യ വാഹനങ്ങള്‍ സ്‌കൂള്‍ കുട്ടികളെ എത്തിക്കാനായി ഇവിടെ ഉപയോഗിക്കാറുണ്ട്. അതേസമയം ഇതേ ജീപ്പ് ഇന്നലെ രാത്രി പത്ര വിതരണത്തിനും ഉപയോഗിച്ചിരുന്നു. രാത്രി പത്രത്തിനായി വാഹനമോടിച്ച ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം. റോഡ് കുറുകെ കടക്കുന്നതിനിടെ ജീപ്പ് നേരിട്ട് ചെന്ന് മതിലില്‍ ഇടിക്കുകയായിരുന്നു. ഇതാണ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് എന്ന് സ്ഥിരീകരിക്കാന്‍ കാരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍