ആകാശത്തിന്‍റെ നിശബ്ദതയെ കുമിളകളാക്കി തിരക്കേറിയ തെരുവുകളിൽ ഊതിപ്പറപ്പിക്കുന്ന കുട്ടികളുണ്ട്. കുമിളക്കുപ്പികൾ വിൽക്കുന്ന കുട്ടികളും, വാങ്ങുന്ന കുട്ടികളുമുണ്ട്. അടികൂടി വാങ്ങിപ്പിക്കുന്നവരും കരഞ്ഞു വാങ്ങിപ്പിക്കുന്നവരും ചോദിക്കാതെ വാങ്ങിക്കൊടുക്കപ്പെടുന്നവരും ചോദിച്ചിട്ടും കിട്ടാത്തവരും ചോദിക്കാൻ പേടിക്കുന്നവരുമുണ്ട് ആ കുട്ടികളിൽ. ഈയൊരു ലോകത്തിലേക്കാണ് സാംബാ കടന്നു വരുന്നത് എന്ന് കരുതരുത്. അവളുടെ ഒരിടിക്ക് ഉരുക്കിന്റെ ഊക്കുണ്ട്. എന്നാലതു താൻപോരിമയുടെ ശക്തിയല്ല. ഹൃദയശൂന്യമായ ബുദ്ധിയുടെ അഹന്തയല്ല. കായലിലേക്ക് ചാഞ്ഞു നില്ക്കുന്ന മരത്തിലെ പൂവിൽ നിന്നും ഇലയിലേക്ക് ചാടുന്ന ചെറുപുഴുവിന്റെ ചിറകില്ലായ്മയുടെ ആത്മവിശ്വാസമാണ്.
മണവും രുചിയും തിരിച്ചറിയാനും വേണം ചെറിയൊരു ബുദ്ധി
ലൈലയ്ക്ക് സമാധാനം. സാംബയ്ക്ക് പരീക്ഷ
അപ്പോഴും എന്‍ രഥത്തിന്‍റെ ചക്രം മുന്നോട്ടായുന്നു
പണ്ടൊരു പുരാതന കല്ലിൽ ചേർത്ത് മനുഷ്യർക്കു വേണ്ടി മരിപ്പിക്കപ്പെട്ട പല്ലിദൈവത്തോടുള്ള പ്രാര്‍ഥനയിലായിരുന്നു അവർ. അവർ അവളെ കണ്ടതേയില്ല. അവളുടെ വാക്കുകൾ കേട്ടതേയില്ല
പുത്രിമാരിൽ പരപുത്രിയായ ലൈല ആകെയുള്ള കാശൊക്കെ വാരിപ്പെറുക്കി, ഓരോട്ടോ പിടിച്ചു
ലൈല: “ലൈലയ്ക്കീ വിവരക്കേടിനു സമയമില്ലാ.”
അവൾ ഡോക്ട്ടറുടെ കാബിനിലേക്ക് ഓടുന്നു.
പകച്ചു നില്ക്കുന്ന സെക്യൂരിറ്റികൾ.
“പിടിക്കവളെ…”
വാതിൽ തള്ളിത്തുറന്നു അകത്തു കടകുന്ന ലൈല.
ഡോക്ടർ : “മ്മ്…”
ലൈലയുടെ വയറിൽ നിന്നും തള്ളി നില്ക്കുന്ന കുഞ്ഞിക്കാലുകൾ കണ്ടതും കാര്യം മനസിലാക്കിയ ബുദ്ധിമാനും അതിന്ദ്രീയ ജ്ഞാനിയുമായ ഡോക്ടർ: ” ങേ! സൂപ്പർ കുട്ടി. ഈ കുട്ടിയെ ഭൂമി ഈ ഞാൻ കാണിക്കും.
ഉടനടി ഡോക്ടരുടെ നിർദേശപ്രകാരം ലൈലയെ ലേബർ റൂമിലേക്ക് കൊണ്ടുപോകുന്നു.
ലേബർ റൂം.
ഡോക്ടർ : “ഈ സൂപ്പർ നിമിഷങ്ങൾ ചരിത്രത്തിൽ പകർത്താൻ എനിക്കൊരവസരം തരൂ പ്രിയ ലൈല.”
ഡോക്ടർ: “വരൂ സൂപ്പർക്കിടാവേ.”
“ഇക്കാക്കോ… ഇക്കാക്കോ… കണ്ടേ… കണ്ടുപിടിച്ചേ…സൂപ്പർ കുട്ടിയുടെ ഒളി സങ്കേതം ഈ ഡോക്ടര്‍ മാമൻ സൽമാൻ ഖാൻ കണ്ടുപിടിച്ചേ …”
ഇരുളിൽ പരതുന്ന ഡോക്ടർ. കുന്തത്തിലും, കുടത്തിലും, കട്ടിലിനടിയിലും, കർട്ടന്റെ പിറകിലും, കുളിമുറിയിലും, കാട്ടിലും, മേട്ടിലും, കടൽക്കരയിലും അദ്ദേഹം സൂപ്പർ കുട്ടിയെ തേടിയലഞ്ഞു. എവിടെയും കണ്ടില്ലാ.
അപ്പോൾ അങ്ങകലെ ഒരു മലമുകളിൽ അവൾ സൂര്യാസ്തമയം നോക്കിയിരിക്കുകയായിരുന്നു. ഡോക്ടറുടെ വിളികൾ അവളുടെ കാതുകൾ കേട്ടെങ്കിലും.
ജീവന്റെ വിളികൾ . ഒരു മഹത്തായ നിമിഷം. ഒരു കടുപ്പമേറിയ സങ്കടം. പ്രപഞ്ചത്തോളം വലിയൊരു ചിന്ത. ഏറ്റവും നിശബ്ദമായ നിരാകാരങ്ങളിലേക്ക്, ഏറ്റവും നിശബ്ദമായ നിശ്ചേഷ്‌ടത. ഏറ്റവും മോശപ്പെട്ടതെന്നൊരു ബലഹീനത.
ശ്വാസത്തിന്റെയൊരു കുമിള പിടിച്ചവൾ മരണം വാഗ്ദാനം ചെയ്യപ്പെട്ട തിരയിലേയ്ക്കിറങ്ങി. ദയവോലും വിശാലമായ ഹൃദയത്തെ ഒരു കുഞ്ഞു മുഷ്ടിയാക്കി ചുരുട്ടിപ്പിടിച്ചു.
“ഉണരൂ ലൈലാ. സൂപ്പർ സാംബയുടെ അമ്മാ…”
മുന്‍ ലക്കങ്ങള്‍ വായിക്കാന്‍
മുളകളില്‍ മുള്ളിയവന്‍ മുള്ളാലെ; സൂപ്പര്‍ സാംബാ ഗേള്‍- ഭാഗം IV
ആകാശത്തിലെ പറവകള്‍ പപ്പടം ചുടാറില്ല: സൂപ്പര്‍ സാംബാ ഗേള്‍ – ഭാഗംIII
ഡാഡി ഡാഡി കൂള്‍: സൂപ്പര്‍ സാംബാ ഗേള്‍- ഭാഗം II
ധര്‍മ സംസ്ഥാപനാര്‍ഥായ സംഭവാമി സൂപ്പര്‍ സാംബാ ഗേള്‍ ഭാഗം I