UPDATES

സിനിമാ വാര്‍ത്തകള്‍

ഇതു വ്യാജ ഫെമിനിസമാണ്‌, വായടച്ച് മിണ്ടാതിരിക്കൂ; കങ്കണയെ പരിഹസിച്ച്‌ ശേഖര്‍ സുമന്‍

കങ്കണ ദുര്‍മന്ത്രവാദിയാണെന്നും ആഭിചാര ക്രിയകള്‍ അറിയാമെന്നും ശേഖര്‍ സുമന്റെ മകനും മുന്‍ കാമുകനുമായ അധ്യായന്‍ ആക്ഷേപം ഉയര്‍ത്തിയിരുന്നു

ഖാന്‍ നായകന്‍മാര്‍ക്കെതിരേയും ബോളിവുഡിലെ ആണ്‍കോയ്മയ്‌ക്കെതിരേയും തുറന്നടിച്ചു വാര്‍ത്തയില്‍ നില്‍ക്കുകയാണ് നടി കങ്കണ റണൗട്ട്. സോഷ്യല്‍ മീഡിയയില്‍ നിന്നടം കങ്കണയ്ക്ക് ഈ കാര്യത്തില്‍ വലിയ പിന്തുണയും കിട്ടുന്നുണ്ട്. അതേസമയം കങ്കണയെ വിമര്‍ശിച്ചും എതിര്‍ത്തും രംഗത്തു വരുന്നവരും കുറവല്ല. അവരില്‍ ഒരാളാണ് നടനും അവതാരകനുമായ ശേഖര്‍ സുമന്‍. കങ്കണയുടെ പരാമര്‍ശങ്ങളെ കടുത്ത ഭാഷയിലാണു ശേഖര്‍ സുമന്‍ വിമര്‍ശിക്കുന്നത്.

കങ്കണ ഒരു വ്യാജ ഫെമിനിസ്റ്റ് ആണെന്നാണ് ശേഖര്‍ പറയുന്നത്.

അവരോട് വായടച്ചു മിണ്ടാതിരിക്കാന്‍ പറയു. അവരെന്താണെന്ന് അവര്‍ ചെയ്യുന്ന ജോലിയില്‍ നിന്നും മറ്റുള്ളവര്‍ മനസിലാക്കട്ടെ. നിങ്ങള്‍ ഒരു പരാജയപ്പെട്ട വ്യക്തിയാണെങ്കില്‍ ആ കാര്യം തുറന്നു പറയുന്നതിലാണു മഹത്വം. നിങ്ങള്‍ എന്താണു ചെയ്തതെന്ന് എപ്പോഴും മേല്‍ക്കൂരയിലേക്കു നോക്കി വിളിച്ചു പറയണമെന്നില്ല. നിങ്ങള്‍ക്ക് ചെയ്യാവുന്ന എറ്റവും നല്ലകാര്യം നിങ്ങളുടെ വായ മൂടി വയ്ക്കുക എന്നതാണ്. സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കിട്ടാനായി എപ്പോഴും വായിട്ടലച്ചുകൊണ്ട് ഈ സ്ത്രീ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുകയാണ്. ഇത് ശരിയായ ഫെമിനസം അല്ല, അവരുടേത് കെട്ടിയുണ്ടാക്കിയതും വ്യാജവുമായ ഫെമിനസം ആണ്. ആ സ്ത്രീ എപ്പോഴും അവരുടെ നേട്ടങ്ങളെ കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും പറഞ്ഞുകൊണ്ടിരിക്കുന്നു. എന്തൊരു കഷ്ടമാണിത്. എല്ലാവരും അവരവരുടേതായ നേട്ടങ്ങള്‍ ഉണ്ടെന്ന് മനസിലാക്കണം; ശേഖര്‍ സുമന്‍ പറയുന്നു.

ശേഖര്‍ സുമന് കങ്കണയോടുള്ള ഈര്‍ഷ്യ നേരത്തെ തന്നെ ബോളിവുഡില്‍ പാട്ടാണ്. ശേഖറിന്റെ മകനും ബോളിവുഡ് നടനുമായ അധ്യയന്‍ സുമനും കങ്കണയും തമ്മില്‍ ഉണ്ടായിരുന്ന ബന്ധമാണു ശേഖറിനെ കങ്കണയുടെ എതിരാളിയാക്കിയതെന്നാണു സംസാരം.

കങ്കണയ്ക്ക് ദുര്‍മന്ത്രവാദം ഉണ്ടെന്നും ഇതു തന്റെ നേര്‍ക്ക് പ്രയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അധ്യയന്‍ നേരത്തെ കങ്കണയ്‌ക്കെതിരേ ആരോപണം ഉന്നയിച്ചിരുന്നു. ഹൃതിക്-കങ്കണ പ്രശ്‌നം രൂക്ഷമായി നില്‍ക്കുമ്പോഴായിരുന്നു അധ്യയന്റെ ആരോപണങ്ങളും. ഇതു ശരിവച്ചുകൊണ്ട് ശേഖര്‍ സുമനും ഭാര്യയും പല മാധ്യമങ്ങളിലും കങ്കണയെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചിരുന്നു. കങ്കണ തങ്ങളുടെ മകനെ ഹിപ്‌നോട്ടിസത്തിനു വിധേയനാക്കിയെന്നും അധ്യയനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചെന്നും ശേഖര്‍ സുമന്‍ പറഞ്ഞിരുന്നു. തനിക്കുവേണ്ടി ഭക്ഷണം ഉണ്ടാക്കുമ്പോള്‍ കങ്കണ അതില്‍ അശുദ്ധ രക്തം കലര്‍ത്താറുണ്ടായിരുന്നുവെന്നും ആധ്യയന്‍ പറഞ്ഞിരുന്നു. ഇതെല്ലാം മനസിലാക്കിശേഷം ഈ കാര്യങ്ങള്‍ കുടുംബ ജോത്സ്യനോട് പങ്കുവച്ചപ്പോള്‍ അദ്ദേഹവും അതെല്ലാം ശരിയാണെന്നു പറയുകയായിരുന്നു. ഇതേ ജോത്സ്യന്‍ തന്നെ ഒരു ചാനല്‍ പരിപാടിയില്‍ കങ്കണ ഒരു പിശാചിനി ആണെന്നു തുറന്നു പറിഞ്ഞിട്ടുണ്ടെന്നും ആധ്യയന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇരുവര്‍ക്കുമിടയില്‍ ബന്ധമുണ്ടായിരുന്ന സമയം അധ്യയനെ കിട്ടുന്നിടത്തെല്ലാം പരിഹാസ കഥാപാത്രമാക്കാനായിരുന്നു കങ്കണ ശ്രമിച്ചതെന്നും മാനസികമായും ശാരീരികമായും തങ്ങളുടെ മകനെ കങ്കണ ഉപദ്രവിക്കാറുണ്ടെന്നും ശേഖര്‍ സുമന്‍ പറഞ്ഞിരുന്നു. പൊതു ചടങ്ങില്‍ പോകുമ്പോള്‍ അധ്യയനെ എപ്പോഴും പത്തുപതിനഞ്ച് അടി പുറകിലാക്കിയെ നിര്‍ത്താറുള്ളു. ഒരു ബോഡിഗാര്‍ഡിനെ പോലെയാണ് കങ്കണ തങ്ങളുടെ മകനെ അവതരിപ്പിക്കാന്‍ ശ്രമിച്ചതെന്നും ശേഖര്‍ പറഞ്ഞു. ഹൃത്വിക്കുമായുള്ള ബന്ധം മനസിലാക്കിയതോടെയാണു കങ്കണയില്‍ നിന്നും തന്റെ മകന്‍ രക്ഷപ്പെട്ടതെന്നും ശേഖര്‍ പറഞ്ഞിട്ടുണ്ട്.

കങ്കണയുടെ ഏറ്റവും ഒടുവിലത്തെ റിലീസ് ആയിരുന്ന റങ്കൂണിന്റെ പരാജയത്തില്‍ ശേഖര്‍ പരസ്യമായി സന്തോഷം പ്രകടിപ്പിച്ചിരുന്നു. ശേഖര്‍ തന്റെ ട്വീറ്റില്‍ കങ്കണയുടെ പേരു നേരിട്ട് പരാമര്‍ശിക്കാതെ അവരെ ഇകഴ്ത്തി പറഞ്ഞത്,  കഴുത, മോശം വായ, മോശം സിനിമ, മോശം അഭിനയം മോശം പെരുമാറ്റം, മോശം ഇംഗ്ലീഷ്, അടുത്ത് എന്ത്? എന്നായിരുന്നു.

ഇതിനു പുറമെയാണ് ഇപ്പോള്‍ അടുത്ത വിമര്‍ശനവുമായി കങ്കണയ്ക്കു നേരെ ശേഖര്‍ എത്തിയിരിക്കുന്നത്. ഇതുവരെ തിരിച്ചൊന്നും പറയാതിരുന്ന കങ്കണ ഇനിയും ശേഖറിന്റെ വിമര്‍ശനങ്ങളെ മിണ്ടാതിരുന്നു കേള്‍ക്കുമോ എന്നാണു ബോളിവുഡ് സംശയം പ്രകടിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍