UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ മോദി സൊമാലിയ പോലൊരു രാജ്യം ഭരിക്കേണ്ടി വരുമായിരുന്നെന്ന് ശിവസേന

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചും ശിവസേന മുഖപത്രമായ സാമ്‌നയില്‍ എഡിറ്റോറിയല്‍

കോണ്‍ഗ്രസിനെ പ്രകീര്‍ത്തിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചും ശിവസേന മുഖപത്രമായ സാമ്‌നയില്‍ എഡിറ്റോറിയല്‍. കഴിഞ്ഞ അറുപത് വര്‍ഷം ഇന്ത്യ ഭരിച്ച പ്രധാനമന്ത്രിമാര്‍ ചെയ്ത നല്ല കാര്യങ്ങളില്ലായിരുന്നെങ്കില്‍ മോദിക്ക് സൊമാലിയ പോലൊരു രാജ്യം ഭരിക്കേണ്ടി വരുമായിരുന്നെന്നാണ് ശിവസേന പറയുന്നത്.

അഴിമതിയുണ്ടായിരുന്നെങ്കിലും രാജ്യത്തെ വികസനത്തിന്റെ പാതയിലെത്തിച്ചത് കോണ്‍ഗ്രസ് ഭരണമാണെന്നും എഡിറ്റോറിയലില്‍ പറയുന്നു. ദേശവിരുദ്ധത സംബന്ധിച്ച് നരേന്ദ്ര മോദി ഭരണകൂടത്തിന്റേത് ഇരട്ടത്താപ്പാണ്. 1971ല്‍ ഇന്ദിരാ ഗാന്ധി പാകിസ്ഥാനെ ഒരു പാഠം പഠിപ്പിച്ചു. അവര്‍ ദേശവിരുദ്ധരെ സംബന്ധിച്ച് ഇരട്ടത്താപ്പ് കാട്ടിയില്ല. ബാങ്കുകള്‍ ദേശസാല്‍ക്കരിച്ച അവര്‍ നോട്ട് നിരോധിക്കല്‍ പോലുള്ള നടപടികളിലൂടെ ദരിദ്രരെ ദ്രോഹിച്ചില്ലെന്നും സാമ്‌ന ചൂണ്ടിക്കാട്ടുന്നു. അവരെ ദുര്‍ഗ എന്ന് വിളിച്ചത് അടല്‍ ബിഹാരി വാജ്‌പേയി ആണ്.

കമ്പ്യൂട്ടര്‍ കൊണ്ടുവന്ന് രാജ്യത്തെ സാങ്കേതിക വികസനത്തിന് അടിത്തറയിട്ടത് രാജീവ് ഗാന്ധിയാണ്. നരസിംഹ റാവുവും മന്‍മോഹന്‍ സിംഗും സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും രാജ്യത്തെ രക്ഷിച്ചു. കഴിഞ്ഞ അറുപത് വര്‍ഷത്തിനിടെ ഇതൊന്നും സംഭവിച്ചിരുന്നില്ലെങ്കില്‍ മോദി ഇന്ന് ഭരിക്കുന്നത് സൊമാലിയയോ ബുറുണ്ടിയോ പോലുള്ള ഒരു രാജ്യമാകുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍