”സ്ട്രച്ച് മാർക്കുകളും, നീർച്ചുഴികളുമുള്ള എന്റെ പ്ലസ് സൈസ് ബോഡിയുടെ ചലനങ്ങൾ കാട്ടിത്തരാനാണ് ഈ എഡിറ്റ് ചെയ്യാത്ത വിഡിയോ പങ്കുവയ്ക്കാൻ തീരുമാനിച്ചത്”.”എന്റെ ശരീരത്തിന്റെ പേരിൽ ഞാൻ മാപ്പുപറയില്ല. എന്നോടുള്ള സ്നേഹത്തിന്റെ പേരിലും മാപ്പുപറയില്ല. സമൂഹത്തിന്റെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ ഒതുങ്ങുംവരെ ഞാനെന്റെ ശരീരം മറച്ചുവെക്കില്ല. എന്റെ ആത്മധൈര്യത്തെ തകർക്കാൻ നിങ്ങളുടെ വാക്കുകൾക്കാകില്ല”. മേക്കപ്പ് ട്യൂട്ടോറിയലുകളിലൂടെയും സൗന്ദര്യവർധക വസ്തുക്കൾ പരിചയപ്പെടുത്തുന്നതിലൂടെയും സോഷ്യൽ മീഡിയയിൽ സുപരിചിതയായ നബീല നൂർ ഇൻസ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണിവ.
ഹൈ വേസ്റ്റഡ് ബിക്കിനിയണിഞ്ഞ് തടാകക്കരയിലിരിക്കുന്ന തന്റെ വിഡിയോ കഴിഞ്ഞ ദിവസം നബില പങ്കുവെച്ചതിനെ വിമര്‍ശിച്ചതിനെ തുടർന്ന് നടത്തിയ പ്രതികരണമാണിത്. ആത്മവിശ്വാസവും ബോഡി പോസിറ്റിവിറ്റിയുമാണ് നബീലയെ വ്യത്യസ്തയാക്കുന്നത്. ശരീരത്തെ കുറിച്ച് സോഷ്യല്‍ മീഡിയ നടത്തുന്ന പ്രചാരങ്ങളിൽ താൻ തളരില്ലെന്നാണ് നബീല നൂർ പോസ്റ്റിൽ വ്യക്തമാക്കുന്നത്.
‘സ്ട്രച്ച് മാർക്കുകളും, നീർച്ചുഴികള്‍ വ്യക്തമാവുന്നതുമായിരുന്നു നബിലയുടെ ബിക്കിന് പോസ്റ്റ്. എന്നാൽ ശരീരത്തിന്റെ പേരിൽ സഹതാപം പിടിച്ചുപറ്റാനുള്ള നീക്കമെന്നും കൂടുതൽ ഫോളോവേഴ്സിനെ ആകർഷിക്കാനുള്ള ശ്രമമാണെന്നും മായിരുന്നു ഇതിനെതിരെ ഉയർന്ന പ്രതികരണങ്ങൾ. വിഡിയോ കണ്ട് നിരവധി സ്ത്രീകൾ അവരെ അഭിനന്ദിക്കാൻ തയ്യാറായെങ്കിലും ഭൂരിപക്ഷവും അവരുടെ ശരീരത്തെ പരിഹസിക്കാനാണ് ശ്രമിച്ചത്. ഇതിന് പിന്നാലെയാണ് നബില വീണ്ടും പോസ്റ്റുമായി രംഗത്തെത്തിയത് .
Read More- സ്ട്രെച്ച് മാർക്ക് ‘ഭീകരത’യ്ക്കെതിരെ സ്വന്തം ഗർഭകാല ശരീരം വെളിവാക്കി സൂപ്പർമോഡൽ ആഷ്‌ലി ഗ്രഹാം