UPDATES

സോഷ്യൽ വയർ

കടുത്ത സ്ത്രീ വിരുദ്ധ നിലപാടെടുത്ത ഒരാളെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്ന ഇടതുപക്ഷം നൽകുന്ന സന്ദേശമെന്ത്: ഡോ. ബിജു

കടുത്ത സ്ത്രീ വിരുദ്ധ നിലപാടുകൾ ആണ് മലയാള സിനിമാ താരങ്ങളുടെ സംഘടന ആയ എഎംഎംഎ പുലർത്തിയിരുന്നത്.

ലോക്സഭാ തിരഞെടുപ്പിൽ ചാലക്കുടിയിൽ സിനിമാ താരം ഇന്നസെന്റിന് എൽഡിഎഫ് വീണ്ടും അവസരം നല്‍കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിറകെ രൂക്ഷ വിമർശനവുമായി സംവിധായകൻ ഡോ. ബിജു. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ഇന്നസെന്റ് എടുത്ത നിലപാടുകളെ വിമർശിച്ചാണ് ബിജു സ്താനാർത്ഥിത്വ റിപ്പോർട്ടുകളെ വിമർശിക്കുന്നത്.  അക്കാലത്ത് ആ സംഘടനയുടെ പ്രസിഡന്റ്റ് കൂടിയായ ഒരു ഇടത് പക്ഷത്തെ എം പി സ്വീകരിച്ച നിലപാട് തീർത്തും പിന്തിരിപ്പനും കുറ്റാരോപിതന് പിന്തുണ നൽകുന്നതും ആയിരുന്നെന്നും അദ്ദേഹം പറയുന്നു.

ലിംഗ സമത്വം , സ്ത്രീ പക്ഷ കാഴ്ചപ്പാടുകൾ തുടങ്ങിയ ഇടങ്ങളിൽ ഏറെ പ്രതീക്ഷകൾ നൽകുന്ന നിലപാടുകൾ ഉയർത്തിയത് ഇടത് പക്ഷമാണ് എന്ന് പറഞ്ഞുകൊണ്ടാണ്  ഡോ. ബിജു പോസ്റ്റ് ആരംഭിക്കുന്നത്.  എന്നാൽ അടുത്തിടെ നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് കടുത്ത സ്ത്രീ വിരുദ്ധ നിലപാടുകൾ ആണ് മലയാള സിനിമാ താരങ്ങളുടെ സംഘടന ആയ എഎംഎംഎ പുലർത്തിയിരുന്നതെന്നും, ഇതിന്റെ സാരഥികളിൽ ഒരാളെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നതിലൂടെ ഇടതുപക്ഷം സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ഇന്നസെന്റിനെ പേരെടുത്ത് പറയാതെയാണ് വിമർശനം.

പോസ്റ്റിന്റെ പൂർണരൂപം

സമകാലിക കേരളത്തിൽ ഇടതു പക്ഷം ഏറെ പ്രതീക്ഷകൾ നൽകുന്നുണ്ട് ഒട്ടേറെ കാര്യങ്ങളിൽ. ലിംഗ സമത്വം , സ്ത്രീ പക്ഷ കാഴ്ചപ്പാടുകൾ തുടങ്ങിയ ഇടങ്ങളിൽ വലിയ നിലപാടുകൾ തന്നെയാണ് ഇടത് പക്ഷം ഉയർത്തിയത്. മലയാള സിനിമയിലെ ഒരു നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് കടുത്ത സ്ത്രീ വിരുദ്ധ നിലപാടുകൾ ആണ് മലയാള സിനിമാ താരങ്ങളുടെ സംഘടന ആയ എഎംഎംഎ പുലർത്തിയിരുന്നത്.

നടനും ആ സംഘടനയുടെ മുൻ പ്രസിഡന്റ്റ് കൂടിയായ ഒരു ഇടത് പക്ഷത്തെ എം പി ഈ വിഷയത്തിൽ സ്വീകരിച്ച നിലപാട് തീർത്തും പിന്തിരിപ്പനും കുറ്റാരോപിതന് പിന്തുണ നൽകുന്നതും ആയിരുന്നു. ദേശീയ ശ്രദ്ധ നേടിയ ഈ വിഷയത്തിൽ ഇടത് പക്ഷത്തെ പ്രതിനിധീകരിക്കുന്ന ഒരു ജനപ്രതിനിധി എന്നത് പോലും മറന്ന് കടുത്ത സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച ഒരാളെ വീണ്ടും ഇടതു പക്ഷം സ്ഥാനാർഥി ആക്കുന്നത് പൊതു സമൂഹത്തിനു എന്തു സന്ദേശമാണ് നൽകുന്നത് എന്ന കാര്യത്തിൽ തികഞ്ഞ അത്ഭുതം ഉണ്ട്….

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍