മുഖ്യ മന്ത്രിയാകാന്‍ ബിജെപി ദേശീയ നേതാക്കള്‍ക്ക് യെദ്യൂരപ്പ കോടികള്‍ നല്‍കിയെന്ന കോണ്‍ഗ്രസ് ആരോപണത്തെ പരിഹസിച്ച് കെ.സുരേന്ദ്രന്‍
മുഖ്യ മന്ത്രിയാകാന്‍ ബിജെപി ദേശീയ നേതാക്കള്‍ക്ക് യെദ്യൂരപ്പ കോടികള്‍ നല്‍കിയെന്ന കോണ്‍ഗ്രസ് ആരോപണത്തെ പരിഹസിച്ച് കെ.സുരേന്ദ്രന്‍.’മോദിക്കും അമിത് ഷാക്കും കൂടി എന്തേലും ചില്ലറ കൊടുക്കായിരുന്നു. Yedi വെറും പിശുക്കന്‍’ എന്ന ഫേസ്ബുക്ക് കുറിപ്പോടെയാണ് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഈ അഴിമതി ആരോപണത്തെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി തള്ളിക്കളയുന്നത്.
കൂടാതെ മറ്റൊരു കുറിപ്പില്‍ സുരേന്ദ്രന്റെ പരിഹാസം ഇങ്ങനെയാണ് ‘മുഖ്യമന്ത്രി ആവാന്‍ ജഡ്ജിമാര്‍ക്കും 250 കോടി കൊടുത്തു. കൊച്ചു ഗള്ളന്‍….’
കാരവാന്‍ മാഗസിന്‍ ആണ് കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ അദ്വാനി, രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, മുരളി മനോഹര്‍ ജോഷി എന്നീ ബിജെപി ദേശീയ നോതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1000 കോടിക്കുമേല്‍ നല്‍കിയെന്ന് വിവരം പുറത്തുവിട്ടത്.
താന്‍ നല്‍കിയ തുകയുടെ വിവരങ്ങള്‍ യദ്യൂരപ്പ ഡയറിയില്‍ സ്വന്തം കൈപ്പടയില്‍ എഴുതി വെച്ചിരുന്നു. ഇതാണ് കാരവാന്‍ പുറത്തു വിട്ടത്. ഈ ഡയറി 2017 മുതല്‍ ആദായ നികുതി വകുപ്പിന്റെ കൈവശമാണുള്ളത്.
അതേ സമയം ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ബിജെപിയും യദ്യൂരപ്പയും.
Read More : മുഖ്യമന്ത്രിയാക്കാൻ ബിജെപി നേതാക്കൾക്ക് നൽകിയത് 1800 കോടി: യെദ്യൂരപ്പയുടെ ഡയറി പുറത്ത്
“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”