UPDATES

സോഷ്യൽ വയർ

‘ദേശസ്‌നേഹത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലാത്ത സംഘപരിവാര്‍ രാജ്യത്തിനു വേണ്ടി ചാവേറാകണം’

പാകിസ്ഥാനില്‍ നുഴഞ്ഞു കയറി ഓരോ മുക്കിലും മൂലയിലും ചാവേര്‍ ആക്രമണം നടത്തണമെന്നും ദേശസ്നേഹത്തിന്റെ കാര്യത്തില്‍ വീട്ടുവീഴ്ചയില്ലാത്ത സംഘപരിവാര്‍ തന്നെ ഈ ഉദ്യമം ഏറ്റെടുക്കണമെന്നുമാണ് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്.

കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ വേര്‍പാടില്‍ പാകിസ്ഥാന് തിരിച്ചടി നല്‍കണമെന്നും അതിനായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചാവേറുകളാവണമെന്നും ആവശ്യമുന്നയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പാകിസ്ഥാനില്‍ നുഴഞ്ഞു കയറി ഓരോ മുക്കിലും മൂലയിലും ചാവേര്‍ ആക്രമണം നടത്തണമെന്നും ദേശസ്നേഹത്തിന്റെ കാര്യത്തില്‍ വീട്ടുവീഴ്ചയില്ലാത്ത സംഘപരിവാര്‍ തന്നെ ഈ ഉദ്യമം ഏറ്റെടുക്കണമെന്നുമാണ് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്.

പോസ്റ്റ് വായിക്കാം

പാക്കിസ്ഥാൻ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാൻമാരുടെ വേർപാടിൽ രാജ്യം നടുങ്ങി നിൽക്കുന്ന ഈ വേളയിൽ ഒരു തിരിച്ചടി കൊടുക്കേണ്ടത് അനിവാര്യമാണ്. ചാവേറുകളാകാൻ മടിയില്ലാത്ത പാക്കിസ്ഥാൻ ഭീകരരുടെ അതേ ശൈലി തന്നെ എന്തുകൊണ്ട് ഇന്ത്യക്കാർക്കും സ്വീകരിച്ചു കൂടാ….??!
ദേശസ്നേഹത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം സ്വീകരിക്കുന്ന സംഘ്പരിവാർ ഈ ഉദ്യമം ഏറ്റെടുക്കണം. നിങ്ങൾക്കു മാത്രമേ അതിന് കഴിയു. ലക്ഷ കണക്കിന് വരുന്ന സംഘമിത്രങ്ങൾ ഈ പ്രത്യേക സാഹചര്യത്തിൽ രാജ്യത്തിന് വേണ്ടി ചാവേറാകാൻ പ്രതിജ്ഞയെടുക്കണം. തുടർന്ന് പാക്കിസ്ഥാനിൽ നുഴഞ്ഞു കയറി ഭീകരർ പാർക്കുന്ന ഓരോ മുക്കിലും മൂലയിലും സംഘ മിത്രങ്ങൾ ചാവേറായി പൊട്ടിതെറിക്കണം.

മോഹൻ ഭഗവത്, യോഗി ആദിത്യനാഥ്, സാധ്വി പ്രാച്ചി, സാധ്വി സരസ്വതി, സാക്ഷി മഹാരാജ്, പ്രവീൺ തൊഗാഡിയ, ഉദ്ദവ് താക്കറെ തുടങ്ങിയ ഉത്തരേന്ത്യൻ സംഘമിത്രങ്ങൾ മുതൽ ഇങ്ങ് കേരളത്തിലെ ശശികല, പ്രതീഷ് വിശ്വനാഥ്, കെ സുരേന്ദ്രൻ, സെൻകുമാർ ഉൾപ്പെടെയുള്ള എല്ലാ സംഘ നേതാക്കളും ചാവേറാകാൻ നേതൃത്വം കൊടുക്കണം.

അങ്ങനെ അവസാന ഭീകരനും ചത്തൊടുങ്ങുമ്പോൾ ഭീകരരും ഭീകരതയുമില്ലാത്ത സന്തോഷവും സമാധാനവും നിറഞ്ഞ ഇന്ത്യാ മഹാരാജ്യം പുലരും. കാലങ്ങളായി ജനങ്ങൾ അവജ്ഞയോടെ നിങ്ങളെ കുറിച്ച് പറയുന്ന “സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവർ, വെള്ളക്കാരുടെ ഷൂ നക്കി മാപ്പ് പറഞ്ഞവർ ” തുടങ്ങിയ ഇതുവരെയുള്ള എല്ലാ പേരുദോഷങ്ങളും നിങ്ങളെ വിട്ടൊഴിഞ്ഞ് രാജ്യവും ജനങ്ങളും എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും.
കടപ്പാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍