വെള്ളയും വെള്ളയും ധരിച്ച ആളുകളായിരുന്നതിനാൽ ആരെയും തിരിച്ചറിഞ്ഞില്ല.
യൂണിവേഴ്സിറ്റി കോളേജ് സംഭവങ്ങളിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് സമര പരമ്പരകൾ അരങ്ങേറുമ്പോൾ ദുരിതത്തിലായത് ചെറുകിട കച്ചവടക്കാരാണ്. കൗമുദി ചാനലാണ് തിരുവനന്തപുരത്തെ പ്രസ് ക്ലബ് കാന്റീൻ ഉടമയുടെ ദുരവസ്ഥ പുറത്ത് വിട്ടത്. പ്രതിഷേധത്തിന് എത്തിയവർ വ്യാപകമായി ചായയും കടിയും കഴിച്ച് പണം നൽകിയില്ലെന്നാണ് ആരോപണം.
സംഘമായി കടയിലെത്തിയ പ്രവർത്തർ ചായയും കടിയും ഉൾപ്പെടെ കഴിച്ചു. എന്നാൽ ഇതിനൊന്നും കണക്കില്ലായിരുന്നു. പണം ചോദിച്ചപ്പോൾ അണ്ണൻ തരുമെന്ന് ചൂണ്ടിക്കാട്ടി പറയുകയായിരുന്നു. വെള്ളയും വെള്ളയും ധരിച്ച ആളുകളായിരുന്നതിനാൽ ആരെയും തിരിച്ചറിഞ്ഞില്ല. സാധനങ്ങൾ തീരുന്നമട്ടായതോടെ കട തന്നെ പൂട്ടേണ്ടിവന്നെന്നും കടക്കാരൻ പറയുന്നു.
വീഡിയോ പ്രചരിച്ചതോടെ കെഎസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ട്രോളുകളും വ്യാപകമായി പുറത്തിറങ്ങി. കടക്കാരനെ വിമർശിച്ചും ആളുകൾ രംഗത്തെത്തുന്നുണ്ട്.