UPDATES

സോഷ്യൽ വയർ

‘പൊതുസ്ഥലത്ത് ശാഖ നടത്താമെങ്കില്‍ എന്തുകൊണ്ട് നിസ്കരിച്ചുകൂടാ’; യുപി പൊലീസിനെതിരെ മാര്‍ക്കണ്ഡേയ കട്ജു

പല പൊതുസ്ഥലങ്ങളിലും ഞാന്‍ ആര്‍.എസ്.എസ് ശാഖകള്‍ കണ്ടിട്ടുണ്ട്. എന്താ മുസ്ലീംങ്ങള്‍ പൊതുജനങ്ങളുടെ ഭാഗമല്ലേ?

പൊതുസ്ഥലത്ത് നിസ്കാരം നിരോധിച്ചുകൊണ്ടുള്ള ഉത്തര്‍ പ്രദേശ് പൊലീസ് ഉത്തരവിനെതിരെ സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ആര്‍എസ്എസ്എസിന് ശാഖ നടത്താമെങ്കില്‍ എന്തുകൊണ്ട് മുസ്ലീംഗങ്ങള്‍ക്ക് പൊതുസ്ഥലത്ത് നിസ്കാരം നടത്തിക്കൂടായെന്ന് അദ്ദേഹം ചോദിച്ചു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മാര്‍കണ്ഡേയ കട്ജു പൊലീസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ നവമാധ്യമങ്ങളിലും യു പി പോലീസിന്റെ നടപടിക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

പൊലീസ് ഉത്തരവ് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) (b) യുടെ ലംഘനമാണെന്ന് മാര്‍കണ്ഡേയ കട്ജു വ്യക്തമാക്കി. ആയുധങ്ങളൊന്നുമില്ലാതെ സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം ഭരണഘടന എല്ലാ പൗരന്മാര്‍ക്കും ഉറപ്പു നല്‍കുന്നുണ്ട്. അതിനാല്‍ യുപി പൊലീസിന്റെ ഈ ഉത്തരവിനെ ശക്തമായി എതിര്‍ക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

‘പല പൊതുസ്ഥലങ്ങളിലും ഞാന്‍ ആര്‍.എസ്.എസ് ശാഖകള്‍ കണ്ടിട്ടുണ്ട്. എന്താ മുസ്ലീംങ്ങള്‍ പൊതുജനങ്ങളുടെ ഭാഗമല്ലേ? പൊതു ഇടങ്ങളായ പാര്‍ക്കു പോലുള്ള സ്ഥലങ്ങളില്‍ അവര്‍ പ്രാര്‍ത്ഥന നടത്തുന്നതിനെ എങ്ങനെ വിലക്കാന്‍ കഴിയും?’ ‘നിസ്‌കരിച്ചുകൊണ്ട് അവരെന്താ ആരുടെയെങ്കിലും തലയറുക്കുന്നുണ്ടോ, അല്ലെങ്കില്‍ കാല് തല്ലിയൊടിക്കുന്നുണ്ടോ? വെള്ളിയാഴ്ച പ്രാര്‍ത്ഥന ആഴ്ചയില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന കാര്യമാണ്. അതും 45 മിനിറ്റോ ഒരു മണിക്കൂറോ മാത്രം.’ കട്ജു പറയുന്നു.

മുസ്ലിം ജീവനക്കാർ പൊതുസ്ഥലങ്ങളിൽ നിസ്കരിച്ചാൽ കമ്പനി ഉത്തരം പറയേണ്ടി വരുമെന്ന് യുപി സർക്കാർ ഉത്തരവ്

2019 ലോകസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സാമുദായിക സൗഹാർദ്ദം തകർക്കുന്ന സാഹചര്യം സൃഷ്ട്ടിക്കാതിരിക്കാൻ ലക്‌ഷ്യം വെച്ചാണ് ഈ നടപടി എന്നായിരുന്നു പോലീസിന്റെ വിശദീകരണം.

മുസ്ലിങ്ങൾക്ക് പ്രാര്‍ത്ഥന നടത്താൻ കമ്പനികൾ അതാത് സ്ഥാപനങ്ങൾക്കകത്ത് സൗകര്യമൊരുക്കണമെന്ന് ആണ് ഉത്തര്‍പ്രദേശ് സർക്കാരിന്റെ ഉത്തരവ്. നോയ്ഡ മേഖലയിലുള്ള കമ്പനികൾക്കാണ് സർക്കാർ ഈ ഉത്തരവ് നൽകിയിരിക്കുന്നത്. ഏതെങ്കിലും കമ്പനിയുടെ ജീവനക്കാരൻ പാർക്ക് അടക്കമുള്ള പൊതുസ്ഥലങ്ങളിൽ പ്രാർത്ഥന നടത്തുന്നതായി കാണുകയാണെങ്കിൽ അതിന് കമ്പനി ഉത്തരം പറയേണ്ടി വരുമെന്നും ഉത്തരവിലുണ്ട്.

അതെസമയം സർക്കാർ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മതനേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്.

പള്ളികളിലോ ജോലിയെടുക്കുന്ന സ്ഥാപനത്തിനകത്തോ മാത്രമേ നിസ്കരിക്കാവൂ എന്നാണ് ഉത്തരവ് പറയുന്നത്. സെക്ടർ 58ലെ ഒരു പാർക്കിൽ പ്രാർത്ഥന നടത്താൻ അനുവാദമാവശ്യപ്പെട്ട് ചിലർ സമീപിച്ചിരുന്നെന്നും പിന്നീടിവർ സ്വയം സംഘടിച്ച് പ്രാർത്ഥന നടത്തുകയുണ്ടായെന്നും നോയ്ഡ സീനിയർ എസ്‌പി അജയ് പാൽ പറഞ്ഞു. സിറ്റി മജിസ്ട്രേറ്റിന്റെ അനുമതിയില്ലെന്നിരിക്കെയാണ് ഈ നടപടിയുണ്ടായത്. ഇതെത്തുടർന്ന് നോയ്ഡയിലെ കമ്പനികൾക്ക് ഉത്തരവ് നൽകുകയായിരുന്നു. ഈ ഉത്തരവ് എല്ലാവര്‍ക്കും ബാധകമാണെന്നും നോയ്ഡയെ മാത്രം ഉദ്ദേശിച്ചുള്ളതല്ലെന്നും അജയ് പാൽ വിശദീകരിച്ചു.

യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശില്‍ കാര്യങ്ങള്‍ കൈവിടുകയാണ്; ഒരു ജനാധിപത്യത്തില്‍ ഒരിക്കലും പാടില്ലാത്ത കാര്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍