UPDATES

സോഷ്യൽ വയർ

പോളിങ് ദിവസം മനേക ഗാന്ധിയും എതിര്‍ സ്ഥാനാര്‍ത്ഥിയും തമ്മില്‍ വാക്കു തര്‍ക്കം

ഗുണ്ടായിസം ഇവിടെ നടക്കില്ല എന്നു മനേക ഗാന്ധി സോനു സിങിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു

പോളിങ് ദിവസം കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ മനേകാ ഗാന്ധിയും എതിര്‍ സ്ഥാനാര്‍ത്ഥിയും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ആറാംഘട്ട വോട്ടെടുപ്പിനിടെ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് സംഭവം. മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ത്ഥിയായ സോനു സിങ്ങുമായാണ് മനേക വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.

സോനുവിന്റെ അണികള്‍ വോട്ടര്‍ന്മാരെ ഭീക്ഷണിപ്പെടുത്തിയെന്ന മനേക ഗാന്ധിയുടെ ആരോപണം സോനു സിങ് അംഗീകരിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ച്ച് ചെയ്യുന്നത്. ഗുണ്ടായിസം ഇവിടെ നടക്കില്ല എന്നു മനേക ഗാന്ധി സോനു സിങിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോയും എ.എന്‍.ഐ ആണ് പുറത്തു വിട്ടിരിക്കുന്നത്.

Read More : പാര്‍ട്ടി അധ്യക്ഷ പദവി മാത്രം പോരാ, പാര്‍ലമെന്ററി സ്ഥാനവും വേണം: കേരള കോണ്‍ഗ്രസില്‍ പടയൊരുക്കവുമായി മാണി വിഭാഗം 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍