ഇൻഫോസിസിൽ ജോലി ചെയ്തിരുന്ന കാലത്തെ സഹപ്രവർത്തകരെ ഒരുപാട് നാളുകൂടി കണ്ടതിന്റെ സന്തോഷം പ്രകടിപ്പിക്കുയായിരുന്നു താരം.
സൗഹൃദത്തിന്റെ കഥ പറയുന്ന സിനിമയിലൂടെയാണ് മലയാളത്തിന്റെ മുൻ നിര യുവതാരം നിവിൻ പോളി. സിനിമയിലും ജീവിതത്തിലും സുഹൃദ്ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന താരം കൂടിയാണ് അദ്ദേഹം. ഇതിന്റെ തെളിവായിരുന്നു കഴിഞ്ഞ ദിവസം ടൊറന്റോയില്‍ അറങ്ങേറിയത്. മൂത്തോൻ സിനിമയുടെ പ്രിമിയറിനായി ടൊറന്റോയില്‍ എത്തിയ താരം തന്റെ പഴയ സുഹൃത്തുക്കളെ കണ്ടപ്പോൾ കാണിച്ച ആവേശവും സന്തോഷവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.
ഇൻഫോസിസിൽ ജോലി ചെയ്തിരുന്ന കാലത്തെ സഹപ്രവർത്തകരെ ഒരുപാട് നാളുകൂടി കണ്ടതിന്റെ സന്തോഷം പ്രകടിപ്പിക്കുയായിരുന്നു താരം. ആൾക്കൂട്ടത്തിനിടയിൽ സുഹൃത്തിനെ കണ്ട് ഓടിച്ചെന്നു ആലിംഗനം ചെയ്യുകയായിരുന്നു നിവിൻ പോളി. ലിപിൻ നായർ, ബോബി ജോസ് എന്നിവരായിരുന്നു നിവിന്റെ സ്നേഹം ഏറ്റുവാങ്ങിയ ആ സുഹൃത്തുക്കൾ. നിവിനൊപ്പം നില്‍ക്കുന്ന ഫോട്ടോയും ഇവർ പിന്നീട് പങ്കുവച്ചു.
തീയേറ്ററിന് പുറത്ത് തടിച്ചുകൂടിയ ഫാൻസിനിടയിൽ നിന്ന് തന്റെ സുഹൃത്തിനെ തിരിച്ചറിഞ്ഞു ഓടിച്ചെന്നു കെട്ടിപ്പിടിച്ചു സൗഹൃദം പങ്കിടുന്ന വീഡിയോ തമിഴ് നാട്ടിൽ നിന്നുള്ള ഒരു ആരാധകൻ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ബുധനാഴ്ച ആയിരുന്നു നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘മൂത്തോന്റെ’ വേള്‍ഡ് പ്രിമിയര്‍. ടൊറന്റോ ഫെസ്റ്റിവലിന്റെ സ്‌പെഷൽ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ബോളിവുഡിലെ സൂപ്പർഹിറ്റ് സംവിധായകൻ അനുരാഗ് കാശ്യപ് ചിത്രത്തിലെ ഹിന്ദി സംഭാഷണ രചനയോടൊപ്പം നിർമാതാവിന്റെ കുപ്പായവുമണിയുന്ന സിനിമ ആണ് മൂത്തൊൻ .