UPDATES

സോഷ്യൽ വയർ

എന്നെ അമേരിക്കന്‍ അംബാസഡറാക്കാന്‍ ശുപാര്‍ശ ചെയ്ത ജയശങ്കരന്‍ വക്കീലിനെ അറ്റോണി ജനറലാക്കണം: പി കെ ശ്രീമതി ടീച്ചര്‍

കേസില്ലാത്തതല്ല ഒടുക്കത്തെ സത്യ ബോധം കാരണം കേസേല്‍പ്പിക്കാന്‍ നിത്യേന ഒഴുകി വരുന്ന നൂറുകണക്കിന് കക്ഷികളെ ഒഴിവാക്കുന്ന ധര്‍മ്മിഷ്ഠനാണ് അനിയന്‍ എന്നൊക്കെ എത്ര പേര്‍ക്ക് അറിയാം?

തന്നെ അമേരിക്കന്‍ അംബസഡറാക്കണമെന്ന് ശുപാര്‍ശ ചെയ്ത അഡ്വ. എ ജയശങ്കറിനെ അറ്റോണി ജനറലോ സുപ്രിംകോടതി ജഡ്ജിയോ ആയി നിയമിക്കണമെന്ന് പി കെ ശ്രീമതി ടീച്ചര്‍. കേസില്ലാ വക്കീലെന്ന് ചില കുബുദ്ധികള്‍ ആക്ഷേപിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ നിയമപാണ്ഡ്യത്യവും പാഗത്ഭ്യവും കണക്കിലെടുത്താല്‍ നേരിട്ട് ഒരു സുപ്രിംകോടതി ജഡ്ജി പദവിക്കെങ്കിലും അര്‍ഹതയുണ്ടെന്നാണ് ശ്രീമതി ടീച്ചര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. നെരുവമ്പറം യുപി സ്‌കൂള്‍ ഹെഡ് ടീച്ചറായി വിരമിച്ച തന്നെ തയ്യല്‍ ടീച്ചറെന്ന് പരിഹസിക്കുന്ന അസൂയാലുക്കളാണ് അനിയനെ കോടതി വരാന്ത കയറാത്ത കേസില്ലാ വക്കീലെന്നൊക്കെ പരിഹസിക്കുന്നതെന്നും ടീച്ചര്‍ പറയുന്നത്. ശ്രീമതി ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

പ്രിയപ്പെട്ട ജയശങ്കരന്‍ വക്കീല്‍, എന്നെ ചില വലിയ ജോലികളിലേക്കൊക്കെ ശുപാര്‍ശ ചെയ്തതായി അഭ്യുദയകാക്ഷികള്‍ പറഞ്ഞറിഞ്ഞു. വക്കീലിന് നന്ദി. എന്നോട് ഇത്രയും സ്‌നേഹമുള്ള വക്കീലിനെ സത്യത്തിലിതുവരെ തിരിച്ചറിഞ്ഞില്ല. ക്ഷമിക്കുമല്ലോ. എന്നെ അമേരിക്കയിലെ അംബാസിഡറാക്കാന്‍ ശുപാര്‍ശ ചെയ്ത ജയശങ്കരനെ അറ്റോര്‍ണി ജനറലോ സുപ്രീം കോടതി ജഡ്ജിയോ ആക്കണമെന്ന് ഒരു പ്രത്യുപകാരമെന്ന നിലയില്‍ ഞാനും ശുപാര്‍ശ ചെയ്യുന്നു. കേസില്ലാ വക്കീലെന്ന് ചില കുബുദ്ധികള്‍ ആക്ഷേപിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ‘നിയമപാണ്ഡിത്യവും പ്രാഗത്ഭ്യവും’ കണക്കിലെടുത്താല്‍ നേരിട്ട് ഒരു സുപ്രീം കോടതി ജഡ്ജി പദവിക്കെങ്കിലും അര്‍ഹതയുണ്ട്. കോടതിയില്‍ പണിയൊന്നുമില്ലാത്തതു കൊണ്ട് എപ്പോഴും ടിവി ചാനലിലിരുന്നു ആളുകളെ പുഛിക്കുന്ന വക്കീല്‍ എന്ന് പ്രചരിപ്പിക്കുന്ന അസൂയക്കാരുടെ വായടപ്പിക്കാന്‍ അനിയന്‍ ഒരു ജഡ്ജിയായിക്കാണണമെന്നാണാഗ്രഹം. നെരുവമ്പറം യു. പി. സ്‌കൂള്‍ ഹെഡ് ടീച്ചറായി വിരമിച്ച എന്നെ ‘തയ്യല്‍ ടീച്ചര്‍’ എന്ന് പരിഹസിക്കുന്ന ചില അസൂയകാരെപ്പോലുള്ളവരാണ് കോടതി വരാന്ത കയറാത്ത കേസില്ലാ വക്കീലെന്നൊക്കെ അനിയനേയും പരിഹസിക്കുന്നത്. കാര്യമായിട്ടെടുക്കരുത്. കേസില്ലാത്തതല്ല ഒടുക്കത്തെ സത്യ ബോധം കാരണം കേസേല്‍പ്പിക്കാന്‍ നിത്യേന ഒഴുകി വരുന്ന നൂറുകണക്കിന് കക്ഷികളെ ഒഴിവാക്കുന്ന ധര്‍മ്മിഷ്ഠനാണ് അനിയന്‍ എന്നൊക്കെ എത്ര പേര്‍ക്ക് അറിയാം? വ്യത്യസ്തനാമൊരു വക്കീലിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.

READ MORE:ചാവക്കാട് ഇങ്ങനെയൊരു സംഭവം സിപിഎം അറിയാതെ നടക്കുമോ?; കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തില്‍ എസ്ഡിപിഐ-സിപിഎം ഗൂഢാലോചന ആരോപിച്ച് അനില്‍ അക്കര എംഎല്‍എ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍