സ്ത്രീ വിരുദ്ധത നിറഞ്ഞ പ്രവർത്തി ആണ് തന്ത്രിയുടേതെന്നും എൻ എസ് മാധവൻ കുറ്റപ്പെടുത്തി.
യുവതികൾ പ്രവേശിച്ചതിന്റെ പേരിൽ ശബരിമല നട അടച്ചു ശുദ്ധികലശം നടത്തിയ തന്ത്രിയെ പുറത്താക്കണമെന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ. “ശുദ്ധികലശത്തിന് ശബരിമല നട അടച്ച ഈ നാട് കേരളമാണോ അതോ വല്ല പശു സംസ്ഥാനം ആണോ? ബിന്ദുവും കനക ദുർഗയും സുപ്രീം കോടതി വിധി പിന്തുടരുക മാത്രമാണ് ചെയ്തത്. കോടതിയലക്ഷ്യം നടത്തിയ തന്ത്രിയുടെ പുറത്താക്കണം”. എൻ എസ് മാധവൻ ട്വിറ്ററിൽ പറഞ്ഞു. സ്ത്രീ വിരുദ്ധത നിറഞ്ഞ പ്രവർത്തി ആണ് തന്ത്രിയുടേതെന്നും എൻ എസ് മാധവൻ കുറ്റപ്പെടുത്തി.
ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ആണ് യുവതികള്‍ ദര്‍ശനം നടത്തിയത്. കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോകേണ്ടി വന്ന കനദുര്‍ഗ്ഗയും അഡ്വ. ബിന്ദുവുമാണ് ദര്‍ശനം നടത്തിയത്. ഇതോടെ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ ആദ്യം പ്രവേശനം നടത്തിയ യുവതികള്‍ എന്ന ചരിത്രവും ഇരുവര്‍ക്കുമായി. യുവതികള്‍ ദര്‍ശനം നടത്തിയ വിവരം പോലീസും മുഖ്യമന്ത്രിയും അൽപസമയത്തിന് മുൻപ് സ്ഥിരീകരിച്ചു.
ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിനെ തുടർന്ന് സന്നിധാനത്ത് ശുദ്ധിക്രിയകള് നടത്തിയിരുന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിനും വഴി തെളിയിച്ചു. ജുഡീഷ്യറിയെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടിയാണ് തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നത് ആരായാലും അനുവദിക്കാൻ ആകില്ലെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
#Sabarimala closed for purification? Is this Kerala or some place in cow land? Women are new Dalits? Bindu and Kanakadurga only followed the SC ruling. #RemoveSabarimalaThantri for misogyny and serious contempt of court.
— N.S. Madhavan (@NSMlive) January 2, 2019