ഒരു കാലത്ത് ഇന്ത്യൻ സിനിമയിലെ താരറാണികളിൽ ഒരാളായിരുന്ന ശിൽപ ഷെട്ടി. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള ശിൽപ തന്റെ കരിയറിനെയും ജീവിതത്തെയും കറിച്ച് പറയുകയാണ് ഹ്യൂമൻസ് ഓഫ് ബോംബെയിലൂടെ. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലും അത് പങ്കവച്ചിരുന്നു.
കരിയറും ജീവിതവും അത്ര സുഖകരമായിരുന്നില്ലെന്നാണ് ശിൽപ കുറിപ്പില്‍ പറയുന്നത്. മോഡലിങ്ങിനോടുള്ള താൽപര്യമാണ് സിനിമയിലേക്ക് എത്തിക്കുന്നത്. പതിനേഴാം വയസിലായിരുന്നു സിനിമാ പ്രവേശനം, ആ സമയത്ത് ഒന്നിനെ കുറിച്ചും ബോധവതിയായിരുന്നില്ല. വിജയങ്ങളിൽ അമിതമായി സന്തോഷിച്ചിരുന്ന തനിക്ക് അപ്രതീക്ഷിതമായിരുന്നു പരാജയങ്ങൾ. കനത്ത ആഘാതമാണ് ഇതുണ്ടാക്കിയത്. ഇതിന് ശേഷം ചില സിനിമകളിൽ നിന്ന് നിർമാതാക്കൾ തന്നെ കാരണം പോലും പറയാതെ ഇറക്കിവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ജീവിതത്തിലെ മറാക്കാനാകാത്ത വഴിത്തിരിവായിരുന്നു അമേരിക്കൻ റിയാലിറ്റി ഷോയായ ബിഗ്ബോസിലെ പങ്കാളിത്തം. ബിഗ്ബോസിലെ പങ്കാളിത്തത്തിന് നിരവധിപ്പേർ വിമർശനുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ സംസ്കാരത്തിന് ചേരാത്തവൾ എന്ന് വിളിച്ചിട്ടുണ്ട്. പരിപാടിയിലും താൻ കടുത്ത വംശീയാധിക്ഷേപങ്ങളാണ് നേരിട്ടത്. രാജ്യത്തിന്റെ പേരിൽ മാത്രം അപമാനിക്കപ്പെട്ടു, വംശീയമായി നേരിട്ടത് കടുത്ത അധിക്ഷേപങ്ങളാണ്. എന്നാൽ ഇതെല്ലാം മറികടന്ന് വിജയിച്ചതോടെ നീ രാജ്യത്തെ അഭിമാനമാണെന്ന് പലരും പറഞ്ഞു. അത് വലിയ അംഗീകാരമായിരുന്നു.
എന്നാൽ, ജീവിതാനുഭവങ്ങൾ തന്നെ കരുത്തയാക്കി. ആ ഓരോ നിമിഷത്തെയും അതുപോലെ തന്നെ അംഗീകരിക്കാനും ആസ്വദിക്കാനും പഠിച്ചതോടെയാണ് താൻ ഇന്നത്തെ ഞാനായത്. ശക്തയായ സ്ത്രീ, അഭിനേത്രി, അമ്മ, ഭാര്യ എന്നീ നിലകളിൽ സ്വയം അഭിമാനം തോന്നാറുണ്ടെന്നും ശിൽപ്പ കുറിപ്പിൽ പറയുന്നു.