UPDATES

സോഷ്യൽ വയർ

പ്രണയികള്‍ പേരെഴുതിയത് കണ്ടാമൃഗത്തിന്റെ പുറത്ത്; എത്ര ക്രൂരമാണ് ഈ ചിത്രങ്ങളെന്ന് സോഷ്യല്‍ മീഡിയ

കണ്ടാമൃഗങ്ങള്‍ക്ക് സംരക്ഷണമൊരുക്കാന്‍ അധികൃതര്‍ പരാജയപ്പെട്ടതിനെ മൃഗസ്‌നേഹികള്‍ കടുത്ത രീതിയില്‍ വിമര്‍ശിക്കുകയാണുണ്ടായത്.

എല്ലായിടങ്ങളിലും സ്വന്തം പേരെഴുതി വെക്കുന്ന ശീലം മനുഷ്യര്‍ക്കുണ്ട്. സ്വന്തം പേരിനൊപ്പം പ്രണയിതാവിന്റെ പേരും എഴുതി മതിലുകളും, മരച്ചില്ലകളുമൊക്കെ നിറക്കാനാണ് ഇത്രകാലം ആളുകള്‍ ശ്രമിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഇത്തരമൊരു ശീലത്തിന്റെ പേരില്‍ മൃഗങ്ങളോട് കാണിച്ച ക്രൂരതയാണ് ഫ്രാന്‍സില്‍നിന്ന് പുറത്ത് വരുന്നത്.

ഫ്രാന്‍സിലെ ലാ പാല്‍മിയര്‍ മൃഗശാലയില്‍നിന്നാണ് ഇത്തരത്തില്‍ മൃഗങ്ങളോടുള്ള ക്രൂരത വെളിപ്പെടുന്ന ചിത്രം പുറത്ത് വന്നിരിക്കുന്നത്. ഇവിടെ കണ്ടാമൃഗത്തിന്റെ പുറത്താണ് ഇത്തരത്തില്‍ ആളുകള്‍ പേരെഴുതി വെച്ചിരുന്നത്. ജൂലി,കാമില്‍ എന്നീ പേരുകളാണ് കണ്ടാമൃഗത്തിന്റെ പുറത്തെഴുതിയിരിക്കുന്നത്.

ഇതിനെതിരെ മൃഗസ്‌നേഹികള്‍ രംഗത്ത് വന്നിരുന്നു. ഇത്തരത്തിലുള്ള ക്രൂരതകള്‍ ചെയ്തത് ശരിയായില്ലെന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്. കണ്ടാമൃഗങ്ങള്‍ക്ക് സംരക്ഷണമൊരുക്കാന്‍ അധികൃതര്‍ പരാജയപ്പെട്ടതിനെ മൃഗസ്‌നേഹികള്‍ കടുത്ത രീതിയില്‍ വിമര്‍ശിക്കുകയാണുണ്ടായത്. 35 വയസ്സുള്ള പെണ്‍ കണ്ടാമൃഗത്തിന്റെ പുറത്താണ് സന്ദര്‍ശകരാരോ പേരെഴുതി വെച്ചിരിക്കുന്നത്. നഖമുപയോഗിച്ചാവാം പേരുകള്‍ എഴുതിയതെന്നാണ് കരുതുന്നത്. കണ്ടാമൃഗങ്ങളെ തൊടാന്‍ സന്ദര്‍ശകരെ അധികൃതര്‍ അനുവദിച്ചിരുന്നു.

വീട്ടില്‍ അതിക്രമിച്ച് കയറി പതിനേഴുകാരിയെ തീകൊളുത്തി കൊന്നു

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍