ഒടുവില്‍ അവര്‍ ബലപ്രയോഗത്തിലൂടെ അഭിനേതാക്കളെ ഒതുക്കും. ഇനിയും തുടരും- രംഗോലി ട്വിറ്ററിൽ കുറിച്ചു
ദുരുദ്ദേശത്തോടെയാണ് സംവിധായകൻ കരണ്‍ ജോഹർ പുതുമുഖങ്ങളെ സിനിമയിലേക്ക് കൊണ്ടു വരുന്നതെന്ന വിമർശനവുമായി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചന്ദേല്‍. സിനിമാ നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന്റെ ട്വീറ്റ് ആധാരമാക്കിയാണ് രംഗോലിയുടെ ഈ ആരോപണം.
കരണ്‍ ജോഹറിന്റെധര്‍മ പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രങ്ങളില്‍ നിന്ന് ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടറിനെ ഒഴിവാക്കിയെന്നും ഭാവിയില്‍ ഇഷാനൊപ്പം സഹകരിക്കില്ലെന്നും. കരണിനോട് കയര്‍ത്ത് സംസാരിച്ചതിന്റെ പരിണിത ഫലമാണിതെന്നും കമാല്‍ ആര്‍ ഖാന്‍ ട്വീറ്റ് ചെയ്തു
തന്റെ സിനിമയിലൂടെ അവതരിപ്പിക്കുന്ന പുതുമുഖങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം എടുക്കുക മാത്രമല്ല അവര്‍ എന്തു ധരിക്കണമെന്നും ആര്‍ക്കൊപ്പം കിടക്കണമെന്നും തീരുമാനിക്കുന്നത് കരണ്‍ ആണ്. ഒരുപാട് ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനികളും ഇത് ചെയ്യുന്നുവെന്ന് എനിക്കറിയാം. ഒടുവില്‍ അവര്‍ ബലപ്രയോഗത്തിലൂടെ അഭിനേതാക്കളെ ഒതുക്കും. ഇനിയും തുടരും- രംഗോലി ട്വിറ്ററിൽ കുറിച്ചു.
(contd)& break up based on his brand propaganda requirements will nt b acceptable by any self respecting individual career gaya bhad mein peace f mind is more imp khud ki nazron mein he gir jaoge toh duniya mein 4 paise toh kama loge magar sahi mayane mein kuch ban nahin paoge ?
— Rangoli Chandel (@Rangoli_A) May 26, 2019
Karan not only takes huge percentage of every artist earnings who he launches or works with and sends to Matrix bt also tells them what to wear and who to sleep with, percentage I understand lot f Hollywood production houses do that but always forcing actors to patch up…(contd) https://t.co/NN9HMx3mpA
— Rangoli Chandel (@Rangoli_A) May 26, 2019
കരണ്‍ ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ പതാകാവാഹകനാണെന്ന് കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ കങ്കണ പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് കങ്കണ-കരണ്‍ വാഗ്‌വാദം ആരംഭിക്കുന്നത്. പിന്നീട് അവസരം കിട്ടുമ്പോഴെല്ലാം കങ്കണ കരണിന് നേരേ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.
‘അവന്റെ ഓര്‍മ ദിനത്തില്‍ കേട്ട ഏറ്റവും മോശം വാര്‍ത്തയാണ് ആ എസ്ഐയെ തിരിച്ചെടുത്തു എന്നത്’; കണ്ണീരുണങ്ങാതെ കെവിന്റെ കുടുംബം