UPDATES

സോഷ്യൽ വയർ

“പോ മോനേ ‘ബാലരാമാ’, തരത്തില്‍ പോയി ലൈക്കടി”: വി.ടി ബല്‍റാമിനെ ട്രോളി കെആര്‍ മീര

കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിനെ രൂക്ഷമായി പരിഹസിച്ച് എഴുത്തുകാരി കെആര്‍ മീരയുടെ ഫേസ്ബക്ക് പോസ്റ്റ്

കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിനെ രൂക്ഷമായി പരിഹസിച്ച് എഴുത്തുകാരി കെആര്‍ മീരയുടെ ഫേസ്ബക്ക് പോസ്റ്റ്. കാസര്‍ഗോഡ് ഇരട്ട കൊലപാതകത്തില്‍ സാംസ്‌കാരിക നായകര്‍ പുലര്‍ത്തുന്ന മൗനം കാപട്യമാണെന്ന വിമര്‍ശനം ബല്‍റാം ഉയര്‍ത്തിയിരുന്നു. ഇതിനുള്ള മറുപടിയായാണ് കെആര്‍ മീരയുടെ പോസ്റ്റ്. “അധിക്ഷേപിക്കുന്നവരോട്
പോ മോനേ ബാല – രാമാ, പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ”
എന്ന് വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക എന്ന് മീര പറയുന്നു.

കാസര്‍ഗോഡ് യൂത്ത് കോണ്‍കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ എഴുത്തുകാരും സാംസ്‌കാരിക നായകരും മൗനം പാലിക്കുന്നു എന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരള സാഹിത്യ അക്കാഡമിയില്‍ സംഘടിടിപ്പിച്ച വാഴപ്പിണ്ടി പ്രതിഷേധത്തെ വിമര്‍ശിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റും പോസ്റ്റിന് താഴെയുള്ള വിടി ബല്‍റാമിന്റെ കമന്റും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇട്ട പോസ്റ്റിന് കിട്ടിയതില്‍ ഇരട്ടിയോളം ലൈക്കുകള്‍ ബല്‍റാമിന്റെ കമന്റിന് കിട്ടിയത് കോണ്‍ഗ്രസ് അനുഭാവികള്‍ ആഘോഷിച്ചരുന്നു. അതേസമയം രൂക്ഷവിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഇരു വിഭാഗങ്ങളും പരസ്പരം ഉന്നയിക്കുന്നത്.

 

 

.

കെആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട ഭാവി– സാഹിത്യ നായികമാരേ,

എഴുത്തു മുടങ്ങാതിരിക്കാന്‍
പെട്ടെന്ന് ഒരു ദിവസം ജോലി രാജിവയ്ക്കേണ്ടി വന്നാല്‍,

നാളെ എന്ത് എന്ന ഉല്‍ക്കണ്ഠയില്‍ ഉരുകിയാല്‍,

ഓര്‍മ്മ വയ്ക്കുക–

ഒരു കോണ്‍ഗ്രസ് പാര്‍ട്ടിയും നിങ്ങള്‍ക്കു പേനയും കടലാസും എത്തിക്കുകയില്ല.

ഒരു ഹിന്ദു ഐക്യവേദിയും എസ്.ഡി.പി.ഐയും വീട്ടുചെലവിനു കാശെത്തിക്കുകയില്ല.

സി.പി.എമ്മും സി.പി.ഐയും ദുരിതാശ്വാസ കിറ്റ് കൊടുത്തുവിടുകയില്ല.

കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും തിരിഞ്ഞു നോക്കുകയില്ല.

നായന്‍മാര്‍ പത്രം കത്തിക്കുകയോ പ്രതിഷേധസംഗമം നടത്തുകയോ ഇല്ല.

അന്നു നിങ്ങളോടൊപ്പം വായനക്കാര്‍ മാത്രമേ ഉണ്ടാകുകയുള്ളൂ.

ഓരോ കഥയായി നിങ്ങളെ കണ്ടെടുക്കുന്നവര്‍.

ഓരോ പുസ്തകമായി നിങ്ങളെ കൈപിടിച്ചു നടത്തുന്നവര്‍.

നിങ്ങള്‍ക്കു ശക്തി പകരുന്നവര്‍. വീണു പോകാതെ താങ്ങി നിര്‍ത്തുന്നവര്‍.

ഒരു നാള്‍,

നിങ്ങളുടെ വാക്കുകള്‍ക്കു കാതോര്‍ക്കാന്‍ വായനക്കാരുണ്ട്
എന്നു വ്യക്തമായിക്കഴിഞ്ഞാല്‍,

–അവര്‍ വരും.

നിങ്ങളെന്തു പറയണമെന്നു നിശ്ചയിക്കാന്‍ വാഴത്തടയുമായി ചിലര്‍.

എന്തു പറയരുതെന്നു ഭീഷണിപ്പെടുത്താന്‍ മതചിഹ്നങ്ങളുമായി ചിലര്‍.

ചോദ്യം ചെയ്താല്‍ തന്തയ്ക്കു വിളിച്ചു കൊണ്ട് മറ്റു ചിലര്‍.

കയ്യേറ്റം ചെയ്യുന്നവരും ആളെ വിട്ടു തെറിവിളിപ്പിക്കുന്നവരുമായി ഇനിയും ചിലര്‍.

പത്രം കത്തിക്കുകയും സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുകയും ചെയ്തു കൊണ്ടു വേറെ ചിലര്‍.

അതുകൊണ്ട്, പ്രിയ ഭാവി –സാഹിത്യ നായികമാരേ,‌

നിങ്ങള്‍ക്കു മുമ്പില്‍ രണ്ടു വഴികളുണ്ട്.

ഒന്നുകില്‍ മിണ്ടാതിരുന്ന് മേല്‍പ്പറഞ്ഞവരുടെ നല്ല കുട്ടിയാകുക.

അല്ലെങ്കില്‍ ഇഷ്ടം പോലെ മിണ്ടുക.

അധിക്ഷേപിക്കുന്നവരോട്
പോ മോനേ ബാല – രാമാ,
പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ
എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍