UPDATES

സിനിമാ വാര്‍ത്തകള്‍

റെയിൽവേ പ്ലാറ്ഫോമിൽ നിന്ന് ബോളിവുഡ് പിന്നണി ഗായികയായ രാണു മൊണ്ടല്‍; താരത്തിന് സമ്മാനമായി സൽമാൻഖാന്റെ 55 ലക്ഷം രൂപയുടെ വീട്?

മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്ലാറ്റഫോമിലിരുന്ന് ശ്രുതിമാധുര്യത്തോടെ ഗാനമാലപിക്കുന്ന രാണുവിന്റെ വീഡിയോ വൈറലായതോടെ ഈ ഗായികയെ തേടി കൈനിറയെ അവസരങ്ങളാണ് വന്നുകൊണ്ടിരുന്നത്

പശ്ചിമ ബംഗാളിലെ രണാഘട്ട് റെയിൽവേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ഇരുന്ന് ലത മങ്കേഷ്‌കറെ പോലും അമ്പരപ്പിക്കുന്ന ശബ്ദമാധുര്യത്തില്‍ ‘ഏക് പ്യാര്‍ കാ നഗ്മാ ഹേ’ എന്ന ഗാനം ആലപിച്ച രാണു മൊണ്ടൽ എന്ന ഗായികയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറൽ ആയിരുന്നു.

ഹിമേഷ് റഷ്മെയയുടെ പുതിയ ചിത്രമായ ‘ഹാപ്പി ഹാര്‍ഡി ആന്‍റ് ഹീർ’ എന്ന ചിത്രത്തിലെ ‘തേരി മേരി കഹാനി’ എന്ന ഗാനമാണ് രാണു ആലപിച്ചിരിക്കുന്നത്. ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സോണി ടിവി അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് തനിക്കൊപ്പം പാടാന്‍ ഹിമേഷ് രാണുവിനെ ക്ഷണിച്ചത്. ഗാനത്തിന്‍റെ റെക്കൊർഡിങ് വീഡിയോയും കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.


അതേസമയം സോഷ്യൽ മീഡിയയിലൂടെ താരമായി മാറിയ രാണുവിനു സമ്മാനമായി 55 ലക്ഷം രൂപയുടെ വീട് ബോളിവുഡ് സൂപ്പർതാരം സൽമാൻഖാൻ മുബൈയിൽ വാങ്ങി നൽകിയെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

രാണുവിന്റെ പാട്ട് സമൂഹ മാധ്യമങ്ങളിലൂടെ വൈറൽ ആയതോടെ വർഷങ്ങൾക്ക് ശേഷം അവരുടെ മകളും രാണുവിനെ തേടിയെത്തി. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.

മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്ലാറ്റഫോമിലിരുന്ന് ശ്രുതിമാധുര്യത്തോടെ ഗാനമാലപിക്കുന്ന രാണുവിന്റെ വീഡിയോ വൈറലായതോടെ ഈ ഗായികയെ തേടി കൈനിറയെ അവസരങ്ങളാണ് വന്നുകൊണ്ടിരുന്നത്. കൊല്‍ക്കത്ത, മുംബൈ, കേരളം എന്നിവിടങ്ങളില്‍ നിന്നും എന്തിനേറെ ബംഗ്ലാദേശില്‍ നിന്നുവരെ പരിപാടികള്‍ അവതരിപ്പിക്കാന്‍ ഇവര്‍ക്ക് അഭ്യര്‍ഥനകള്‍ ലഭിക്കുന്നുണ്ടെന്നും സ്വന്തം മ്യൂസിക്കല്‍ ആല്‍ബം ചെയ്യാന്‍ വരെ ഓഫര്‍ ലഭിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്തിയവര്‍ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍