സേ നോ ടു ചൈല്‍ഡ് അബ്യൂസ്, സേവ് ചില്‍ഡ്രന്‍ ആന്റ് ദെയര്‍ ഫ്യൂച്ചര്‍, യെസ് അയാം വിക്റ്റിം ഓഫ് ചൈല്‍ഡ് അബ്യൂസ് എന്നീ ഹാഷ് ടാഗുകളോടെ ആണ് സാധിക വേണുഗോപാല്‍ ഇക്കാര്യങ്ങൾ ഫേസ്ബുക്കിൽ കുറിച്ചത്.
കുട്ടികൾക്ക് എതിരെ വർധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തി ടെലിവിഷന്‍ അവതാരകയും നടിയുമായ സാധിക. സമൂഹം എന്ത് ചിന്തിക്കും എന്ന് കരുതി വായ് മൂടിക്കെട്ടരുത് എന്നും തനിക്ക് സംഭവിച്ചത് മറ്റൊരു കുട്ടിക്കും സംഭവിക്കരുതെന്നും സാധിക പറയുന്നു.സേ നോ ടു ചൈല്‍ഡ് അബ്യൂസ്, സേവ് ചില്‍ഡ്രന്‍ ആന്റ് ദെയര്‍ ഫ്യൂച്ചര്‍, യെസ് അയാം വിക്റ്റിം ഓഫ് ചൈല്‍ഡ് അബ്യൂസ് എന്നീ ഹാഷ് ടാഗുകളോടെ ആണ് സാധിക വേണുഗോപാല്‍ ഇക്കാര്യങ്ങൾ ഫേസ്ബുക്കിൽ കുറിച്ചത്.
‘സമൂഹം എന്ത് ചിന്തിക്കുന്നു എന്ന് ഞാന്‍ ആലോചിക്കാറില്ല, അവര്‍ ഇഷ്ടമുള്ളത് കരുതട്ടെ. സമൂഹം എന്ത് ചിന്തിക്കും എന്ന് കരുതി വായ് മൂടിക്കെട്ടരുത്. എന്തുകൊണ്ടാണ് ഞാന്‍ ഇതെല്ലാം പൊതുസമൂഹത്തോട് തുറന്ന് പറയുന്നത് എന്ന ചോദ്യം ഉയരാം. അതിന് കാരണം ഞാന്‍ അനുഭവിച്ച കാര്യങ്ങളിലൂടെ ഇനി മറ്റൊരു കുട്ടിയും കടന്നുപോകരുത്.
നിങ്ങളുടെ കുട്ടികളുടെ ജീവിതവും ഭാവിയും സംരക്ഷിക്കൂ. എനിക്ക് ആരുടെയും സഹതാപമോ ഉപദേശമോ വേണ്ട. ആ സമയം നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കൂ. സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കൂ, തുറന്ന് പറയാന്‍ പഠിപ്പിക്കൂ- സാധന കുറിച്ചു