സൌദിയില്‍ ഷിയാ പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന അല്‍ അബ നഗരത്തിലെ പള്ളിക്ക് നേരെയാണ് ആക്രമണം നടന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പ്രാര്‍ഥനയ്ക്ക് ശേഷമാണ് ബോംബാക്രമണം നടന്നതെന്ന് സ്റ്റേറ്റ് ടെലിവിഷനായ എല്‍ ഇഖ്ബാറിയ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരില്‍ 10 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് എന്ന് സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.