UPDATES

കായികം

ഏഷ്യാകപ്പ് : ഇന്ത്യയെ സമനിലയിൽ പിടിച്ചു കെട്ടി അഫ്ഘാനിസ്ഥാൻ

ഒരു ഘട്ടത്തിൻ ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യയെ വിജയത്തിനരികെ എത്തിച്ചത് 25 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയായിരുന്നു.

ഫൈനൽ പ്രവേശനത്തെ തുടർന്ന് അഞ്ച് മാറ്റങ്ങളുമായി ഇറങ്ങിയ ടീം ഇന്ത്യയെ സമനിലയിൽ തളച്ച് അഫ്ഗാനിസ്ഥാൻ, ആവേശകരമായ മത്സരത്തില്‍ അഫ്ഗാൻ സ്കോർ പിന്തുടർന്ന ഇന്ത്യ ഒരു പന്ത് അവശേഷിക്കെ ഓൾ ഔട്ട് ആവുകയായിരുന്നു. സ്കോർ ഒപ്പത്തിനൊപ്പം എത്തിയപ്പോൾ അവസാന ഓവറിലെ അഞ്ചാം പന്തില്‍ വിജയ റണ്‍സിനു ശ്രമിച്ച ജഡേജ പുറത്തായതോടെയാണ് മത്സരം വിജയിക്കാൻ ഇന്ത്യക്ക് സാധിക്കാതെ വന്നത്. ഒരു ഘട്ടത്തിൻ ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യയെ വിജയത്തിനരികെ എത്തിച്ചത് 25 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയായിരുന്നു.

മുഹമ്മദ് ഷെഹ്സാദ്(124), മുഹമ്മദ് നബി(64) എന്നിവരുടെ പോരാട്ടമാണ് അഫ്ഗാനിസ്ഥാനെ 252 റണ്‍സിലേക്ക് എത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ നിരയിൽ മികച്ച തുടക്കം നൽകിയ ഓപ്പണര്‍മാരായ ലോകേഷ് രാഹുലും അമ്പാട്ടി റായിഡുവും ടീമിന്റെ വിജയത്തിനാവശ്യമായ അടിത്തറ നൽകിയിരുന്നു . ഒന്നാം വിക്കറ്റില്‍ 110 റണ്‍സ് നേടിയ ശേഷം അമ്പാട്ടി റായിഡുവിനെ(57) മുഹമ്മദ് നബി മടക്കിയയ്ക്കുകയായിരുന്നു. ഏറെ വൈകാതെ ലോകേഷ് രാഹുലും(60) മടങ്ങി.

110/0 എന്ന നിലയില്‍ നിന്ന് നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് 30.3 ഓവറില്‍ ഇന്ത്യ 166/4 എന്ന നിലയിലായെങ്കിലും ദിനേശ് കാര്‍ത്തിക്കും കേധാര്‍ ജാഥവും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 38 റണ്‍സ് നേടി ടീമിന്റെ വിജയ ലക്ഷ്യം 50ല്‍ താഴെയെത്തിച്ചു. 19 റണ്‍സ് നേടിയ കേധാര്‍ ജാഥവ് റണ്ണൗട്ടിലൂടെ പുറത്തായ ശേഷം നബിയുടെ തൊട്ടടുത്ത ഓവറില്‍ ദിനേശ് കാര്‍ത്തിക്കും മാണിയതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി.

ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ദീപക് ചഹാര്‍-രവീന്ദ്ര ജഡേജ കൂട്ടുകെട്ട് മത്സരം ഇന്ത്യന്‍ പക്ഷത്തേക്ക് തിരിക്കുമെന്ന പ്രതീതിയുണര്‍ത്തിയെങ്കിലും 12 റണ്‍സ് നേടിയ ചഹാറിനെ പുറത്താക്കി അഫ്താബ് അലം മത്സരത്തില്‍ വീണ്ടും അഫ്ഗാനിസ്ഥാന് അനുകൂലമാക്കി.മത്സരം അവസാന നാലോവറിലേക്ക് കടന്നപ്പോള്‍ 23 റണ്‍സ് മാത്രം വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് പക്ഷേ മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് കൈവശമുണ്ടായിരുന്നത്.

അവസാന മൂന്നോവറില്‍ 17 റണ്‍സ് നേടേണ്ടിയിരുന്ന ഇന്ത്യയ്ക്ക് റഷീദ് ഖാന്‍ എറിഞ്ഞ 48ാം ഓവറില്‍ നിന്ന് വിക്കറ്റ് നഷ്ടമില്ലാതെ 4 റണ്‍ സാണ് നേടാനായത്, 12 പന്തില്‍ 13 റണ്‍സെന്ന കൈപിടിയിലൊതുങ്ങാവുന്ന ലക്ഷ്യത്തിനു അടുത്തെത്തിയ ഇന്ത്യയ്ക്ക് എന്നാല്‍ 49ാം ഓവറിലെ ആദ്യ പന്തില്‍ കുല്‍ദീപ് യാദവിനെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായി.
രണ്ട് റണ്‍സ് പൂര്‍ത്തിയാക്കിയ ശേഷം മൂന്നാം റണ്ണിനു ശ്രമിക്കുന്നതിനിടയിലാണ് താരം പുറത്തായത്. 9 റണ്‍സാണ് കുല്‍ദീപിന്റെ സംഭാവന.

അവസാന ഓവറില്‍ നിന്ന് ഒരു വിക്കറ്റ് അവശേഷിക്കെ ഇന്ത്യ വിജയത്തിനായി നേടേണ്ടിയിരുന്നത് 7 റണ്‍സായിരുന്നു. ഒടുവിൽ മത്സരം സമനിലയിൽ അസാനിക്കുകയായിരുന്നു
അഫ്ഗാനിസ്ഥാനായി അഫ്താബ് അലം, മുഹമ്മദ് നബി, റഷീദ് ഖാന്‍ എന്നിവര്‍ രണ്ടും ജാവേദ് അഹമ്മദി ഒരു വിക്കറ്റും നേടി. സൂപ്പര്‍ ഫോറിലെ മൂന്ന് മത്സരങ്ങളിലും ഇഞ്ചോടിഞ്ച് പോരാടിയ ശേഷമാണ് അഫ്ഗാനിസ്ഥാന്‍ കീഴടങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍