UPDATES

കായികം

ബ്രസില്‍ താരം നെയ്മര്‍ക്കെതിരായ ബലാത്സംഗ കേസ് അവസാനിപ്പിച്ചു

യുവതിയുടെ ആരോപണങ്ങള്‍ എല്ലാം നെയ്മര്‍ നിഷേധിച്ചിരുന്നു.

ബ്രസില്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ക്കെതിരായ ബലാത്സംഗാരോപണ കേസ് പൊലീസ് അവസാനിപ്പിച്ചു. കേസില്‍ വേണ്ടത്ര തെളിവുകള്‍ ഇല്ലാത്തതിനാലാണ് കേസ് ഉപേക്ഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്. സാവോ പോളോ അറ്റോര്‍ണി ജനറലിന്റെ ഓഫീസാണ് ഇത് സംബന്ധിച്ച്
വ്യക്തമാക്കിയത്. പൊലീസ് തീരുമാനം പ്രോസിക്യൂട്ടര്‍മാരെ അറിയിച്ചു. അന്തിമ തീരുമാനം ജഡ്ജിയായിരിക്കും കൈക്കൊള്ളുകയെന്നും വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

കോപ്പാ അമേരിക്ക ടൂര്‍ണമെന്റിന് തൊട്ടുമുന്‍പാണ് നെയ്മറെ പ്രതിരോധത്തിലാക്കിയ ലൈംഗികാരോപണം പുറത്തുവന്നത്. ‘നെയ്മറുടെ പ്രതിനിധിയായ ഗാലോ ബ്രസീലില്‍ നിന്ന് പാരിസിലേക്ക് തനിക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. പാരിസിലെ ഒരു ഹോട്ടലില്‍ മെയ് 15ന് തനിക്കായി റൂം ബുക്ക് ചെയ്തു. മദ്യപിച്ചാണ് നെയ്മര്‍ മുറിയിലെത്തിയത്. അവിടെ വെച്ച് നെയ്മര്‍ പീഡിപ്പിക്കുകയായിരുന്നു’ എന്നും യുവതി പൊലീസിനോട് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ യുവതിയുടെ ആരോപണങ്ങള്‍ എല്ലാം നെയ്മര്‍ നിഷേധിച്ചിരുന്നു. പിന്നീട് ബലാത്സംഗ ആരോപണം ഉന്നയിച്ച യുവതിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റും സ്വകാര്യ ചിത്രങ്ങളും ജൂണ്‍ രണ്ടിന് ഏഴ് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ നെയ്മര്‍ പുറത്തുവിട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍