UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാരീസിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു, നെയ്മറിനെതിരെ ബലാൽസംഗക്കേസ്

തന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി താരം ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നെന്നും യുവതി പരാതിയിൽ പറയുന്നു.

ബ്രസീലിയൻ ഫുട്ബോൾ സൂപ്പർതാരം നെയ്മറിനെതിരെ ബലാൽസംഗക്കേസ്. കഴിഞ്ഞമാസം പാരീസിലെ ഹോട്ടലിൽ വച്ച് സ്ത്രീയെ ബലാല്‍സംഗം ചെയ്തെന്നാണ് ആരോപണമെന്ന് ബ്രീസിൽ പോലീസ് രേഖകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  മെയ് 15 ന് രാത്രി 8-20 ന് സംഭവമെന്നാണ് വിവരം. എന്നാൽ കഴിഞ്ഞ ശനിയാഴ്ചയാണ് നെയ്മറിനെതിരെ യുവതി സാവോ പോളോ പോലീസിന് മുമ്പാകെ പരാതിയുമായി എത്തുന്നത്.

ഇൻ‌സ്റ്റഗ്രാം വഴിയുള്ള ബന്ധമാണ് ഫുഡ്ബോൾ താരത്തോട്. ഇതിലൂടെയാണ് അദ്ദേഹത്തെ കാണാൻ പാരീസിൽ എത്തുന്നത്. എന്നാൽ നെയ്മറിന്റെ സുഹൃത്ത് ഗല്ലോ തന്നെ ഹോട്ടലിൽ എത്തിക്കുകയായിരുന്നു. ഇവിടെക്ക് മദ്യപിച്ച് നിലയിലാണ് നെയ്മർ എത്തിയത്. ഇതിന് ശേഷമായിരുന്നു അതിക്രമം. തന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി താരം ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നെന്നും യുവതി പരാതിയിൽ പറയുന്നു.

സംഭവത്തെകുറിച്ച് പാരീസിൽ പരാതി നൽകാൻ തയ്യാറാവതെ യുവതി രണ്ട് ദിവസങ്ങൾക്ക് ശേഷം യുവതി നഗരം വിടുകയായിരുന്നു. സംഭവത്തിൽ പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്നും സാവോ പോളോ പോലീസ് അറിയിച്ചു.

എന്നാൽ വിഷയത്തോട് ഔദ്യോഗികമായി പ്രതികരിക്കാൻ നെയ്മറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ തയ്യാറിയിട്ടില്ല. തന്റെ മകനെതിരായ ഗൂഡാലോചനയുടെ ഭാഗമായാണ് ആരോപണമെന്ന് നെയ്മറിന്റെ പിതാവ് ആരോപിച്ചു. നെയ്മറിന്റെ ഭാഗത്ത് നിന്നും അത്തരം യാതൊരു പ്രവർത്തിയും ഉണ്ടായിട്ടില്ല, ഇതിന് തെളിവായി പരാതിക്കാരിയുമായി താരം തടത്തിയ വാട്സാപ്പ് ചാറ്റ് പുറത്ത് വിടാന്‍ തയ്യാറാണെന്നും അദ്ദേഹത്തിന്റെ മാനേജർ കൂടിയായ പിതാവ് നെയ്മർ ഡോസ് സാന്റോസ് പ്രതികരിച്ചു.

കോപ്പ അമേരിക്ക ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നെയ്മറിനെതിരെ ആരോപണം ഉയരുന്നത്. ബ്രസിൽ ക്യാപ്റ്റനായിരുന്ന നെയ്മറെ കഴിഞ്ഞ ദിവസം ഈ സ്ഥാനത്ത് നിന്നും നീക്കിയാണ് ഒദ്യോഗിക ടീമിനെ പ്രഖ്യാപിച്ചത്. ‍‌ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ലൈംഗികാരോപണം പുറത്തുവരുന്നത്.
നിലവിൽ ബ്രസീൽ ദേശീയ ടീമിന് പുറമെ പാരീസ് സെയിന്റ് ജർമൻ എഫ്.സി താരം കൂടിയാണ് നെയ്മർ.

Explainer: ക്രൂരപീഡനങ്ങളേറ്റ് കൊല്ലപ്പെട്ടത് നാലായിരത്തിലധികം തദ്ദേശീയ സ്ത്രീകൾ: ലോകം ഉറ്റുനോക്കിയ കനേഡിയൻ വംശഹത്യയുടെ കുറ്റപത്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍