ആദ്യ രണ്ട് സെറ്റുകളിൽ തന്നെ ഒക്കുഹാരയെ മറികടന്നാണ് സിന്ധുവിന്റെ നേട്ടം. സ്കോർ 21-19, 21-17.
ബാഡ്മിന്റൺ വേൾഡ് ടൂർ ചാംപ്യൻഷിപ്പിൽ ഒരു മൽസരം പോലും തോൽക്കാതെ മുന്നേറിയ ഇന്ത്യൻ സൂപ്പർ താരം പിവി സിന്ധുവിന് കിരീടം. ജപ്പാന്റെ നൊവാമി ഒക്കോഹാരയെ തോൽപ്പിച്ചാണ് സിന്ധുവിന്റെ വിജയം. ഇതോടെ ഫൈനലിൽ തുടർച്ചയായി തോൽക്കുകയെന്ന ചീത്തപ്പേരും സിന്ധു മറികടന്നു.
ആദ്യ രണ്ട് സെറ്റുകളിൽ തന്നെ ഒക്കുഹാരയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് സിന്ധുവിന്റെ നേട്ടം. സ്കോർ 21-19, 21-17. ഒളിംപിക്സിൽ സിന്ധു നേടിയ വെള്ളി മെഡലിന് ശേഷം രാജ്യത്തെ ഒരു കായിക താരം നേടുന്ന മികച്ച നേട്ടമാണ് ബാഡ്മിന്റൺ ചാംപ്യൻഷിപ്പിലെ ജയം. ഈ വർഷത്തെ സിന്ധുവിന്റെ ആദ്യത്തെ കിരീട നേട്ടം കൂടിയാണ് ലോക ബാഡ്മിന്റൺ ടൂർ ചാംപ്യൻ ഷിപ്പിലേത്.
മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഇന്തോനേഷ്യയുടെ രചനോക് ഇന്റാനോണിനെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പിച്ചാണ് സിന്ധു ഫൈനലില്‍ കടന്നത്. ആദ്യ ഗെയിം 21- 16 ന് നഷ്ടപ്പെടുത്തിയ തായ് താരം രണ്ടാം ഗെയിമില്‍ പൊരുതി കളിച്ചെങ്കിലും ജയം സിന്ധുവിനൊപ്പമായിരുന്നു. 25- 23 നായിരുന്നു സിന്ധുവിന്റെ ജയം.
ഗ്രൂപ്പ് ഘട്ടത്തിലും സിന്ധുവിന്റെ മികച്ച പ്രകടനമായിരുന്നു. ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനെയും രണ്ടാം റാങ്കുകരിയായ യമാഗുച്ചിയെയും യുഎസ്എയുടെ സാങ് ബെയ്‌വാനെയും സിന്ധു പരാജയപ്പെടുത്തിയിരുന്നു.