കൊളംബിയയാണ് ഗ്രൂപ്പ് ചാമ്പ്യൻമാർ.
നിർണായക മൽസരത്തിൽ ഖത്തറിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടുത്തി കോപ്പ അമേരിക്കയിൽ അർജന്റീനയുടെ മുന്നേറ്റം. ഒരു ജയവും ഒരു സമനിലയുമായി കോപ്പ അമേരിക്ക ടൂർണമെന്റെിൽ അർജന്റീന ക്വാർട്ടറിൽ പ്രവേശിച്ചു. മാർട്ടിനസും അഗ്വീറോയുമാണ് ഗോളുകൾ നേടിയത്.
മൽസരം തുടങ്ങി നാലാം മിനിറ്റിൽ തന്ന മാർട്ടിനസ് ഖത്തർ വല കുലുക്കിയതോടെ അർജന്റീനിയൻ ആരാധകരുടെ മനം കുളിർന്നു. അടുത്ത റൗണ്ടി ലെത്തണമെങ്കിൽ അർജന്റീനയ്ക്ക് വേണ്ടിയിരുന്നത് ജയം മാത്രമെന്നിരിക്കെയായിരുന്നു നാലം മിനിറ്റിൽ തന്നെ നേടിയ മുൻതുക്കം. ഖത്തര്‍ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്തായിരുന്നു ലൗറ്ററോ മാര്‍ട്ടിനസിന്റെ നേട്ടം. മാർട്ടിനസിന് പിറകെ അഗ്വീറയും ജയം ഉറപ്പിച്ചതോടെ മെസിക്കും സംഘം ആശ്വാസം കണ്ടെത്തുകയായിരുന്നു.
ഗോള്‍ വഴങ്ങിയെങ്കിലും മികച്ച ആത്മവിശ്വാസത്തോടെ കളിച്ച ഖത്തര്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫലം കണ്ടില്ല.
ജയിക്കാൻ അർജന്റീനയും തോൽക്കാതിരിക്കാന്‍ ഖത്തറും ഒരു പോലെ പൊരുതിയതോടെ കളി ആവേശത്തിലേക്കുയർന്നു. ആക്രമണം ശക്തമാക്കി പൊരുതിക്കളിച്ച മെസ്സിയും സംഘം 82 മിനിറ്റിലാണ് അഗ്വീറോയിലൂടെ രണ്ടാം ഗോൾ കണ്ടെത്തുന്നത്. ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റത്തിലൂടെയാണ് അഗ്വീറോ ലക്ഷ്യം കണ്ടത്.
എന്നാൽ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കൊളംബിയ പരാഗ്വയെ തോല്‍പിച്ചതോടെ അര്‍ജന്റീന രണ്ടാം സ്ഥാനക്കാരായാണ് ക്വാർട്ടറിൽ പ്രവേശിക്കുന്നത്. കൊളംബിയയാണ് ഗ്രൂപ്പ് ചാമ്പ്യൻമാർ. വെനസ്വേലയാണ് അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എതിരാളികള്‍.