UPDATES

കായികം

ആന്റി-ഡോപ്പിംഗ് നിയമാവലിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് ബിസിസിഐ

ബിസിസിഐയുമായി രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ സാംപിളുകള്‍ ശേഖരിച്ച് നാഡ ശേഖരിക്കുന്നതിനാണ് ഇപ്പോഴത്തെ കരാര്‍.

ആന്റി-ഡോപ്പിംഗ് നിയമാവലിയുമായി സഹകരിക്കില്ലെന്ന ബിസിസിഐയുടെ നിലപാടില്‍ മാറ്റം. ബിസിസിഐയുടെ ഉന്നതതല സമിതിയുമായി ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം. ആറ് മാസത്തേക്ക് നാഡ (നാഷണല്‍ ആന്റി ഡോപ്പിംഗ് ഏജന്‍സി)യുമായി സഹകരിച്ച് പ്രവര്‍ത്തിപ്പിക്കാമെന്ന കാര്യത്തില്‍ ബിസിസിഐ തീരുമാനത്തില്‍ എത്തിയെന്നാണ് റിപോര്‍ട്ടുകള്‍.

ഐസിസി, ബിസിസിഐ, നാഡ തുടങ്ങിയവര്‍ തമ്മിലുള്ള ആറ് മാസത്തെ കരാര്‍ ആവും ഇതെന്ന് ബിസിസിഐ വക്താക്കള്‍ വ്യക്തമാക്കി. ബിസിസിഐയുമായി രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ സാംപിളുകള്‍ ശേഖരിച്ച് നാഡ ശേഖരിക്കുന്നതിനാണ് ഇപ്പോഴത്തെ കരാര്‍. നാഡയിലെ ഡോപ് കണ്‍ട്രോള്‍ ഓഫീസര്‍മാരുടെ ചെയ്തികളില്‍ വിശ്വാസമില്ലാത്തതാണ് ഇത്രയും കാലം ഇത്തരം ഒരു സഹകരണമില്ലായ്മയ്ക്ക് കാരണമെന്നാണ് ബിസിസിഐ വക്താക്കള്‍ പറയുന്നത്. സാംപിളുകള്‍ ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്യുന്ന സംഭവങ്ങള്‍ മുമ്പ് പലപ്പോഴും ഉണ്ടായിട്ട് അതിനാല്‍ തന്നെ ഇന്ത്യന്‍ താരങ്ങളെ വെച്ച് പരീക്ഷണത്തിനു തയാറാകേണ്ടെന്നാണ് ബിസിസിഐയുടെ നിലപാട്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍