UPDATES

കായികം

ഫുട്‌ബോള്‍ മത്സരത്തിനിടെ കുഴഞ്ഞു വീണ റഫറിക്ക് ദാരുണാന്ത്യം

ഓള്‍വെയ്സ് റെഡിയും ഓറിയന്റെ പെട്രോലെറോയും തമ്മിലുളള മത്സരത്തിന്റെ 47ാം മിനുട്ടിലായിരുന്നു സംഭവം

ബൊളീവിയന്‍ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനിടെ റഫറി കുഴഞ്ഞു വീണു മരിച്ചു. ഓള്‍വെയ്സ് റെഡിയും ഓറിയന്റെ പെട്രോലെറോയും തമ്മിലുളള മത്സരം നിയന്ത്രിച്ച വിക്ടര്‍ ഹ്യൂഗോ ഹര്‍ട്ടാഡോ (32) ആണ് മരിച്ചത്.

മത്സരത്തിന്റെ 47ാം മിനുട്ടിലായിരുന്നു സംഭവം. മൈതാനത്ത് റഫറി കുഴഞ്ഞു വീണ ഉടന്‍ ടീം ഡോക്ടര്‍മാര്‍ ഓടിയെത്തി അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കുകയും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കളിക്കളത്തില്‍ വെച്ചും പിന്നീട് ആശുപത്രിയില്‍ എത്തിയ ശേഷവും ഹര്‍ട്ടാഡോയ്ക്ക് ഹൃദയാഘാതമുണ്ടായെന്നും ഇതാണ് മരണ കാരണമെന്നും ഓള്‍വെയ്സ് റെഡി ടീം ഡോക്ടര്‍ എറിക് കോസിനെര്‍  പ്രതികരിച്ചു.

സമുദ്രനിരപ്പില്‍ നിന്ന് 4,150 മീറ്റര്‍ അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എല്‍ അള്‍ട്ടോയിലെ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ഉയര്‍ന്ന പ്രദേശത്ത് ഓക്‌സിജന്റെ അളവ് കുറഞ്ഞതിനാല്‍ ഇവിടെ കളിക്കാനെത്തുന്ന വിദേശ രാജ്യങ്ങളിലെ കളിക്കാര്‍ക്ക് അസ്വസ്ഥതകള്‍
ഉണ്ടാകുന്നത് പതിവാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍