UPDATES

കായികം

‘വലിയ തെറ്റുകള്‍ ചെയ്തവര്‍ ഇപ്പോഴും കളിക്കുന്നു’; ഹാര്‍ദികിനും രാഹുലിനും പിന്തുണയുമായി ശ്രീശാന്ത്

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ അവതാരകനായ ചാറ്റ് ഷോ കോഫി വിത്ത് കരണിലായിരുന്നു ഹാര്‍ദിക്കും രാഹുലും വിവാദമായ പ്രസ്താവനകള്‍ നടത്തിയത്.

വിവാദ പരമാര്‍ശം നടത്തിയതിനെ തുടര്‍ന്ന് ബിസിസിഐ നടപടി നേരിടുന്ന ഹാര്‍ദിക് പാണ്ഡ്യയ്ക്കും  കെഎല്‍ രാഹുലിനും പിന്തുണ നല്‍കി മുന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് രംഗത്ത്. ഇരുവരും തെറ്റു ചെയ്തു എന്നത് ശരിയാണ്. എന്നാല്‍ നന്നായി കളിക്കുന്ന താരങ്ങളാണ് ഇരുവരും. ഹാര്‍ദികിന്റെയും രാഹുലിന്റെയും മികവ് ലോകകപ്പില്‍ ടീം ഇന്ത്യക്ക് ഗുണം ചെയ്‌തേക്കാമെന്നും ശ്രീശാന്ത് പറഞ്ഞു.

മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള താരങ്ങളാണ് ഇവര്‍. തെറ്റ് തെറ്റ് തന്നെയാണ് അതിനെ ന്യായീകരിക്കുകയല്ല. വിവിധ ഇടങ്ങളില്‍ നിന്ന് വരുന്ന ഇവര്‍ക്ക് വ്യത്യസ്തങ്ങളായ സ്വഭാവങ്ങളുണ്ടാകാം അത് സ്വാഭാവികം മാത്രമാണ്. ഒരു ക്രിക്കറ്ററെ സംബന്ധിച്ചിടത്തോളം ഒരു മത്സരം നഷ്ടപ്പെടുന്നത് വലിയ നഷ്ടമാണ്. തനിക്ക് അത് നേരിട്ടറിയാവുന്ന കാര്യമാണ്. ഇരുവരെയും ബിസിസിഐ തിരികെ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുന്‍ ഇന്ത്യന്‍ പേസര്‍ പറഞ്ഞു. ക്രിക്കറ്റില്‍ ഇവരെക്കാള്‍ വലിയ തെറ്റുകള്‍ ചെയ്തവര്‍ ഇപ്പോഴും കളിക്കുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു. 2013 ലെ ക്രിക്ക്റ്റ് വാതുവെപ്പ് വിവാദത്തില്‍ അകപ്പെട്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ താരം ഉടന്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ്.

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ അവതാരകനായ ചാറ്റ് ഷോ കോഫി വിത്ത് കരണിലായിരുന്നു ഹാര്‍ദിക്കും രാഹുലും വിവാദമായ പ്രസ്താവനകള്‍ നടത്തിയത്. പാണ്ഡ്യയുടെ പ്രതികരണമാണ് കുടുതല്‍ വിവാദമുണ്ടാക്കിയത്. തനിക്ക് അനേകം സ്ത്രീകളുമായി ബന്ധമുണ്ടെന്നും മറ്റുമുള്ള പാണ്ഡ്യയുടെ പ്രസ്താവനകളും സ്ത്രീകളോടുള്ള സമീപനവുമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രതിഷേധം കനത്തതോടെ പാണ്ഡ്യ മാപ്പ് ചോദിച്ച് രംഗത്തെത്തിത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍