UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തുടക്കം പതറി പിന്നെ ചെറുത്തു നില്‍പ്; ഓസ്‌ട്രേലിയയ്ക്കെതിരെ വിന്‍ഡീസിന് ജയിക്കാന്‍ 289 റണ്‍സ്

വിന്‍ഡീസിനായി കാര്‍ലോസ് ബ്രാത്വയ്റ്റ് മൂന്നും ഒഷെയ്ന്‍ തോമസ്, ഷെല്‍ഡന്‍ കോട്രല്‍, ആന്ദ്രെ റസ്സല്‍ എന്നിവര്‍ രണ്ടുവീതവും ജേസണ്‍ ഹോള്‍ഡര്‍ ഒരു വിക്കറ്റും വീഴ്ത്തി.

കരിബിയന്‍ പേസ് ആക്രമണത്തില്‍ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞ ഓസീസ് പട സ്റ്റീവ് സ്മിത്തിന്റെയും നഥാന്‍ കോള്‍ട്ടര്‍നീല്‍ന്റെയും ഇന്നിംഗ്‌സ്‌ കരുത്തില്‍ 49 ഓവറില്‍ 288 റണ്‍സ് നേടി. സ്മിത്ത് 103 പന്തുകളില്‍ നിന്ന് 73 റണ്‍സും നഥാന്‍ കൗള്‍ട്ടര്‍നീല്‍ 60 പന്തുകളില്‍ നിന്ന് 92 റണ്‍സും നേടി പുറത്തായി. ലോകകപ്പില്‍ എട്ടാം നമ്പര്‍ ബാറ്റ്‌സ്മാന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് കുറിച്ച കോള്‍ട്ടര്‍നീല്‍, 60 പന്തില്‍ 92 റണ്‍സെടുത്താണ് പുറത്തായത്. എട്ടു ബൗണ്ടറിയും നാലു പടുകൂറ്റന്‍ സിക്‌സറുകളും നിറം ചാര്‍ത്തിയ ഇന്നിങ്‌സ്. ഒരു ഘട്ടത്തില്‍ 100 കടക്കുമോ എന്നു സംശയമുണര്‍ത്തിയ ഓസീസ്  വാലറ്റത്തിന്റെ കരുത്തിലാണ് 280 കടന്നത്.
നേരത്തെ ടോസ് നേടി ഓസീസിനെ ബാറ്റിംഗിനയച്ച വീന്‍ഡീസ് പട 79 റണ്‍സെടുക്കുന്നതിനിടെ ഓസീസിന്റെ
അഞ്ച് മുന്‍ നിര ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയിരുന്നു. വിന്‍ഡീസിനായി കാര്‍ലോസ് ബ്രാത്വയ്റ്റ് മൂന്നും ഒഷെയ്ന്‍ തോമസ്, ഷെല്‍ഡന്‍ കോട്രല്‍, ആന്ദ്രെ റസ്സല്‍ എന്നിവര്‍ രണ്ടുവീതവും ജേസണ്‍ ഹോള്‍ഡര്‍ ഒരു വിക്കറ്റും വീഴ്ത്തി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍