UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇംഗ്ലീഷ് റണ്‍മല കടക്കാന്‍ കഴിഞ്ഞില്ല; കരുത്ത് കാണിച്ച് അഫ്ഗാനിസ്ഥാന്‍ കീഴടങ്ങി

ഒയിന്‍ മോര്‍ഗന്റെ സെഞ്ച്വറിയും(148),ജോറൂട്ടിന്റെയും(88), ബെയര്‍സ്റ്റോ(90)ന്റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് ഇംഗ്ലണ്ടിന് കരുത്തായത്.

ലോകകപ്പല്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ റണ്‍മല കടക്കാന്‍ അഫ്ഗാന്‍ ബാറ്റിംഗ് നിരയ്ക്കായില്ല. ഇംഗ്ലണ്ട് ഉയര്‍ത്തിയ 397 റണ്‍സ് പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. 150 റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ട് നേടിയത്.

ഇന്നിംഗ്‌സ് സ്‌കോര്‍ നാലില്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് കരുത്തരായ ഇംഗ്ലണ്ടിനെതിരെ മികച്ച ചെറുത്തു നില്‍പാണ് അഫ്ഗാനിസ്ഥാന്‍ കാഴ്ചവെച്ചത്. ജേഫ്ര ആര്‍ച്ചറുടെ ഓവറില്‍ പൂജ്യനായാണ് നൂര്‍ അലി സദ്രന്‍ മടങ്ങിയത്. എന്നാല്‍ ശേഷമെത്തിയ ക്യപ്റ്റന്‍ നായിബും(37) ഹഷ്മത്തുള്ളയും(64) മികച്ച ഇന്നിംഗ് കാഴ്ചവെച്ചു. മാര്‍ക്ക് വുഡിന്റെ ഓവറില്‍ നായ്ബ് മടങ്ങുമ്പോള്‍ അഫ്ഗാന്‍ സ്‌കോര്‍ 52 ന് രണ്ട് എന്ന നിലയിലായിരുന്നു. പിന്നീടെത്തിയ റഹ്മത്ത് ഷാ(46) ഉം പൊരുതി നിന്നു. പീന്നീട് 104 ന് മൂന്ന് എന്ന നിലയില്‍ നിന്ന് ഹഷ്മത്തുള്ള ഷഹീദി(76) യും അസ്ഗര്‍ അഫ്ഗാനും(44) ചേര്‍ന്ന് അഫഗാന്‍ സ്‌കോര്‍ 198 ല്‍ എത്തിച്ചു. ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് മേല്‍ ശക്തായ ആധിപത്യം ഉറപ്പിച്ച കൂട്ടുകെട്ടായിരുന്നു ഇരുവരുടെയും. 41 ാമത്തെ ഒവറിലാണ് അസ്ഗര്‍ അഫ്ഗാന്‍ പുറത്തായത്. മുഹമ്മദ് നബി(9), നജീബുള്ള സദ്രന്‍(15),റഷീദ് ഖാന്‍(8), ഇക്രം(3), എന്നിവരാണ് അഫഗാന് വേണ്ടി സ്‌കോര്‍ ചെയ്തവര്‍. ഇംഗ്ലണ്ട് നിരയില്‍ റഷീദ് മൂന്നും, ജോഫ്ര ആര്‍ച്ചര്‍ മൂന്നും മാര്‍ക്ക് വുഡ് രണ്ടു വിക്കറ്റുകളും വീഴത്തി.

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോറാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിര നേടിയത്. ഒയിന്‍ മോര്‍ഗന്റെ സെഞ്ച്വറിയും(148),ജോറൂട്ടിന്റെയും(88), ബെയര്‍സ്റ്റോ(90)ന്റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് ഇംഗ്ലണ്ടിന് കരുത്തായത്. 71 പന്തുകളില്‍ നിന്ന് മോര്‍ഗന്‍ 148 റണ്‍സെടുത്തപ്പോള്‍ 82 പന്തുകളില്‍ നിന്ന് 88 റണ്‍സെടുത്ത് ജോറൂട്ടും 99 പന്തുകളില്‍ നിന്ന് 90 റണ്‍സെടുത്താണ് ബെയര്‍സ്റ്റോയും തിളങ്ങി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഇന്നിംഗ്സിന്റെ 9.3 ഓവറില്‍ 44 റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ജെയിംസ് വിന്‍സ് ദൗലത്ത് സദ്രാന്റെ പന്തില്‍ മുജീബുര്‍ റഹ്മാനു ക്യാച്ച് നല്‍കി പുറത്താകുകയായിരുന്നു. പിന്നീട് ബെയര്‍സ്റ്റോയും(90) ജോറൂട്ടും(88) ചേര്‍ന്ന് 120 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ബെയര്‍സ്റ്റോ പുറത്തായ ശേഷം എത്തിയ നായകന്‍ ഒയിന്‍ മോര്‍ഗന്‍ 71 പന്തുകളില്‍കളില്‍ നിന്ന് തകര്‍ത്തടിച്ച് 148 റണ്‍സ് നേടി. മോര്‍ഗന്റെ തകര്‍പ്പന്‍ ഇന്നിംഗ്സാണ് ഇംഗ്ലണ്ടിനെ വന്‍ സ്‌കോറിലേക്ക് എത്തിച്ചത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മൊയിന്‍ അലി ഒമ്പതു പന്തുകളില്‍ നിന്ന് 31 റണ്‍സ് നേടി. ബട്ലര്‍(2), ബെന്‍സ്റ്റോക്സ്(2) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍ അഫ്ഗാനിസ്ഥാന് വേണ്ടി ഗുല്‍ബാദിന്‍ നായ്ബ്, ദല്‍ വ്ലത്ത് സദ്രന്‍ എന്നിവര്‍ മൂന്നു വിക്കറ്റ് നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍