UPDATES

ട്രെന്‍ഡിങ്ങ്

സെമി ഉറപ്പിക്കാൻ ഇന്ത്യ, പൊരുതാനുറച്ച് വെസ്റ്റ് ഇന്‍ഡീസ്; ഓൾഡ് ട്രാഫോർഡിൽ ഇന്ന് തീപാറും പോരാട്ടം

റസലില്ല, ഇന്ത്യന്‍ നിരയില്‍ ഋഷഭ് പന്തിറങ്ങുമോ? ഭുവനേശ്വര്‍ കുമാര്‍ ഫിറ്റ്‌നസ് തെളിയിച്ചാല്‍ ടീമില്‍ ഇടം നേടാനും സാധ്യതയുണ്ട്.

ലോകകപ്പില്‍ വിജയകുതിപ്പ് തുടരാൻ ഇന്ത്യ ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇറങ്ങുന്നു. ആറു മത്സരങ്ങില്‍ നിന്ന് ഒരു ജയം മാത്രം നേടിയ വെസ്റ്റിന്‍ഡിസിന് സെമി സാധ്യത വിദൂരമാണ്. പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനക്കാരായ വിന്‍ഡീസ് ഇന്ത്യക്കെതിരെ ആശ്വാസ ജയം നേടാന്‍ പൊരുതുമെന്നത് ഉറപ്പാണ്. സൂപ്പര്‍ താരം ആന്ദ്രെ റസലിന് പരിക്കേറ്റതാണ് വിന്‍ഡീസിന് തിരിച്ചടിയായിരിക്കുന്നത്. മികച്ച ഒരു ഓള്‍ റൗണ്ടറെയാണ് വീന്‍ഡിസിന് നഷ്മായത്

ഇന്ത്യയെ സംബന്ധിച്ച് ഈ മത്സരത്തില്‍ തന്നെ വിജയം നേടി സെമി സാധ്യത ഉറപ്പിക്കാനാകും ശ്രമം. ആദ്യ മൂന്ന് കളികളിലെ ആധികാരിക ജയത്തിനുശേഷം അഫ്ഗാനെതിരെ ഇന്ത്യന്‍ ബൗളിംഗ് നിരയും കരുത്തു കാണിച്ച് വിജയം നേടിയത് ടീമിന് ആത്മവിശ്വാസം ഇരട്ടിയാക്കുന്നു.
അഫ്ഗാനെക്കാള്‍ കരുത്തരായ വിന്‍ഡീസിനെതിരെ ഇറങ്ങുമ്പോള്‍ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ വിരാട് കോഹ്‌ലി മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ആകാംകഷയോടെ ഉറ്റുനോക്കുന്നത്.

രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ സഖ്യം തന്നെയാവും വിന്‍ഡീസിനെതിരെയും ഇന്ത്യയുടെ ഇന്നിംഗ്‌സ് തുറക്കുക. ഈ ലോകപ്പില്‍ ഭാഗ്യതാരമായ രോഹിത് ശര്‍മയുടെ ഫോമാണ് ഇന്ത്യന്‍ പ്രതീക്ഷകളിലൊന്ന്. വിന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രലായിരിക്കും ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുക. വണ്‍ ഡൗണില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എത്തുമ്പോള്‍ നാലാം നമ്പറില്‍ മാറ്റം പ്രതീക്ഷിക്കുന്നു. അഫ്ഗാന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ മധ്യനിരയുടെ മെല്ലെപ്പോക്ക് വിമര്‍ശനത്തിന് കാരണമായ സാഹചര്യത്തില്‍
ഋഷഭ് പന്തിനെ നാലാം നമ്പറില്‍ പരിഗണിക്കാന്‍ സാധ്യതയുണ്ട്. വിജയ് ശങ്കറിന് പകരമാകും ഋഷഭ് പന്തിന് നാലാം നമ്പറില്‍ സ്ഥാനം ലഭിക്കുക.

പാക്കിസ്ഥാനെതിരെ മികച്ച രീതിയില്‍ പന്തെറിഞ്ഞ ശങ്കര്‍ അഫ്ഗാനെതിരെ ബൗള്‍ ചെയ്തിരുന്നില്ല. 29 റണ്‍സുമായി ബാറ്റിംഗില്‍ നാലാം നമ്പറില്‍ ശരാശരി പ്രകടനം മാത്രമാണ് ശങ്കര്‍ പുറത്തെടുത്തത്. അഞ്ചാമനായി ധോണിയും ആറാമനായി കേദാര്‍ ജാദവും തന്നെയിറങ്ങും. ബാറ്റിംഗ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ നാലാം നമ്പറിലോ ഏഴാം നമ്പറിലോ ഇറങ്ങാനുള്ള സാധ്യതയും മുന്നിലുണ്ട്. ബൗളിംഗിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. സ്പിന്നര്‍മാരായി യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും തന്നെ തുടരാനാണ് സാധ്യത. പേസ് ബൗളിംഗില്‍ ബൂമ്ര-ഷമി സഖ്യം തന്നെ തുടരും. അതേസമയം ഭുവനേശ്വര്‍ കുമാര്‍ പരിക്കില്‍ നിന്ന് ഭേദപ്പെട്ട് ഫിറ്റ്‌നസ് തെളിയിച്ചാല്‍ ടീമില്‍ ഇടം നേടാനും സാധ്യതയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍