UPDATES

കായികം

ലോകകപ്പില്‍ സിക്‌സര്‍ റെക്കോര്‍ഡിട്ട് മോര്‍ഗനും ഇംഗ്ലണ്ടും

സിംബാവേക്കെതിരായ വെസ്റ്റ് ഇന്‍ഡീസിന്റെ റിക്കോര്‍ഡാണ് ഇംഗ്ലണ്ട് തകര്‍ത്തത്.

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ കൂറ്റന്‍  സ്‌കോര്‍ നേടിയ ഇംഗ്ലണ്ടും നായകന്‍ ഒയിന്‍ മോര്‍ഗനും ലോകക്രിക്കറ്റില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ലോകകപ്പ് ചരിത്രത്തിലും ഏകദിന ചരിത്രത്തിലും ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് മോര്‍ഗന്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ 71 പന്തുകളില്‍ നിന്നും 148 റണ്‍സ് നേടിയ മോര്‍ഗന്‍ 17 സിക്‌സുകളാണ് നേടിയെടുത്തത്.

ലോകകപ്പ് ചരിത്രത്തില്‍ ഗെയിലിന്റെ 16 സിക്‌സറുകളെന്ന റെക്കോര്‍ഡാണ് മോര്‍ഗന്‍ മറികടന്നത്. സിംബാവേയ്‌ക്കെതിരെ 2015 ലെ ലോകകപ്പിലായിരുന്നു ഗെയിലിന്റെ നേട്ടം. ഏകദിനത്തില്‍ രോഹിത് ശര്‍മ്മ, എബിഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയില്‍ എന്നിവരുടെ റെക്കോര്‍ഡും താരം മറികടന്നത്.

ബാറ്റിംഗ് കരുത്തില്‍ മത്സരത്തില്‍ ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെതിരെ 50 ഓവറില്‍ ആറിന് 397 എന്ന വലിയ സ്‌കോറാണ് നേടിയത്. മത്സരത്തിലൂടെ ‘സിക്‌സര്‍’ റെക്കോര്‍ഡിലേക്ക് തന്നെയാണ് ഇംഗ്ലണ്ട് ടീമും എത്തിയത്. 25 സിക്‌സുകളാണ് ഇംഗ്ലണ്ട് പറത്തിയത്. സിംബാവേക്കെതിരായ വെസ്റ്റ് ഇന്‍ഡീസിന്റെ 19 സിക്‌സുകള്‍ എന്ന റെക്കോര്‍ഡാണ് ഇംഗ്ലണ്ട് തകര്‍ത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍