UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാക് പേസ് നിരയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് കിവിസ്; പാക്കിസ്ഥാന് 238 റണ്‍സ് വിജയലക്ഷ്യം

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസിന്റെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു.

ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ പാക്കിസ്ഥാന് 238 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സാണ് ന്യൂസിലാന്‍ഡ് സ്‌കോര്‍ ചെയ്തത്. 97 റണ്‍സ് നേടിയ ജെയിംസ് നീഷമിന്റെ ഇന്നിംഗ്‌സാണ് ന്യൂസിലാന്‍ഡിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 112 പന്തുകളില്‍ നിന്നാണ് താരം 97 റണ്‍സ് സ്‌കോര്‍ ചെയ്തത്.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസിന്റെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. അഞ്ച് റണ്‍സ് എടുക്കുന്നതിനിടെ മാര്‍ട്ടിന്‍ ഗുപ്തില്‍(5)നെ മുഹമ്മദ് അമീര്‍ പുറത്താക്കുകയായിരുന്നു. പിന്നീട് 24 ന് രണ്ട്, 38 ന് മൂന്ന്, 46 ന് നാല്, എന്നിങ്ങനെ 50 റണ്‍സ് തികയ്ക്കും മുന്നെ കിവിസിന് നിര്‍ണായക വിക്കറ്റുകള്‍ നഷ്ടമായി. മൂന്നു വിക്കറ്റുകള്‍ നേടി ഷഹീന്‍ അഫ്രിദി പാക് ബൗളിംഗ് നിരയില്‍ തിളങ്ങി. കോളിന്‍ മുന്റോ(12), റോസ് ടെയ്‌ലര്‍(3), ടോം ലാതം(1) എന്നിവരാണ് പുറത്തായത്. ബാറ്റിംഗ് തുടക്കത്തിലെ വിക്കറ്റുകള്‍ കളഞ്ഞത് കിവിസ് സ്‌കോറിംഗിനെ ബാധിച്ചു. പിന്നീട് വേഗം കുറഞ്ഞ സ്‌കോറിംഗിലൂടെ നായകന്‍ കെവിന്‍ വില്യംസണ്‍(41) ക്രീസില്‍ പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും താരത്തെ ഷഹബ് ഖാന്‍ പുറത്താക്കി. ശേഷം ആറാം വിക്കറ്റില്‍ ജെയിംസ് നീഷം(97), ഗ്രാന്‍ഡ് ഹോം(64) എന്നവിര്‍ ചെറുത്തു നിന്നതാണ് കിവിസിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് 132 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ ശ്രമിച്ചതോടെ ഗ്രാന്‍ഡ് ഹോം 48 ആം ഓവറില്‍ പുറത്തായി. പിന്നീടെത്തിയ മിച്ചല്‍ സാറ്റ്‌നര്‍ 5 റണ്‍സ് സ്‌കോര്‍ ചെയ്തു. പാക്കിസ്ഥാന്‍ നിരയില്‍ ഷഹീന്‍ അഫ്രിദി മൂന്നും, മുഹമ്മദ് അമീര്‍, ഷദബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍