UPDATES

കായികം

ഡിആര്‍എസിനും തെറ്റ് പറ്റിയോ രോഹിതിന്റേത് ഔട്ട് തന്നെയോ?

അള്‍ട്രാ എഡ്ജില്‍ പന്ത് ഉരസിയതായി തെളിഞ്ഞെങ്കിലും ബാറ്റിലാണോ പാഡിലാണോ എന്ന് വ്യക്തമായിരുന്നില്ല.

ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ പുറത്തായത് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുകയാണ്. ഇന്നിംഗ്‌സിന്റെ ആറാം ഓവറിലായിരുന്നു സംഭവം. കമര്‍ റോച്ചിന്റെ ഓവറിലെ അവസാന പന്തിലാണ് രോഹിത് വിക്കറ്റ് കീപ്പര്‍ ഷായ് ഹോപിന്റെ കൈകളില്‍ അവസാനിച്ചത്. പുറത്താകുമ്പോള്‍ 23 പന്തില്‍ 18 റണ്‍സാണ് ഹിറ്റ്മാന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.

ഹോപ് പന്ത് മനോഹരമായി കൈക്കലാക്കിയെങ്കിലും ഫീല്‍ഡ് അംപയര്‍ ആദ്യം ഔട്ട് അനുവദിച്ചില്ല. ഇതോടെ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജാസന്‍ ഹോള്‍ഡര്‍ ഡിആര്‍എസ് ആവശ്യപ്പെട്ടു. അള്‍ട്രാ എഡ്ജില്‍ പന്ത് ഉരസിയതായി തെളിഞ്ഞെങ്കിലും ബാറ്റിലാണോ പാഡിലാണോ എന്ന് വ്യക്തമായിരുന്നില്ല. എന്നാല്‍ രോഹിതിന്റെ ബാറ്റില്‍ പന്ത് കൊണ്ടില്ലെന്നും പാഡില്‍ തട്ടിയെന്നുമാണ് ആരാധകര്‍ വാദിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍