UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മിച്ചല്‍ സ്റ്റാര്‍ക്ക് രക്ഷകനായി; ഓസിസിനെ വിറപ്പിച്ച് ലങ്ക വീണു

ആരോണ്‍ ഫിഞ്ച് 153, അര്‍ധസെഞ്ചുറി പിന്നിട്ട സ്റ്റീവ് സ്മിത്ത് 73 ഉം ആണ് ഓസിസിന്റെ മികച്ച സ്‌കോറര്‍മാര്‍.

ലോകകപ്പില്‍ ഓസീസ് ഉയര്‍ത്തിയ 334 റണ്‍സ് പിന്‍തുടര്‍ന്ന ശ്രീലങ്ക ഓസിസിനെ വിറപ്പിച്ച് പരാജയം വഴങ്ങി. 45.5 ഓവറില്‍ 247 റണ്‍സിന് ശ്രീലങ്കന്‍ നിരയില്‍ എല്ലാവരും പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്കും റിച്ചാര്‍ഡ്‌സണുമാണ് മധ്യ ഓവറുകളില്‍ ലങ്കന്‍ ബാറ്റിംഗ് നിരയെ തകര്‍ത്ത് ഓസ്‌ട്രേലിയക്ക് വിജയം സമ്മാനിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ഒപ്പണര്‍മാരായ ക്യാപ്റ്റന്‍ കരുണരത്‌നയും കുശാല്‍ പെരേരയും നല്‍കിയത്. 13 ഓവറില്‍ 101 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നല്‍കിയത്. ലങ്കന്‍ ഇന്നിംഗ്‌സ് 115 ല്‍ നില്‍ക്കെ പെരേരയെ മിച്ചല്‍ സ്റ്റാര്‍ക്കാണ് പുറത്താക്കിയത്. പിന്നീട് തിരുമനെയുമായി ചേര്‍ന്ന് കരുണരത്‌ന 38 റണ്‍സിന്റെ സംഭാവന നല്‍കി. ഇന്നിംഗ്‌സിന്റെ 33 ആം ഓവറിലാണ് കരുണരത്‌ന പുറത്തായത്. 107 പന്തുകളില്‍ നിന്ന് 97 റണ്‍സ് എടുത്ത കരുണരത്‌ന തന്നെയാണ് ലങ്കന്‍ ഇന്നിംഗ്‌സിലെ മികച്ച സ്‌കോറര്‍. ബാറ്റിംഗ് തുടക്കത്തില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ബാറ്റസ്മാന്‍മാര്‍ പൊരുതിയപ്പോള്‍ ഓസീസ് പരജയ ഭീതിയിലായി. ഓസിസ് പേസര്‍മാരെ ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ തലങ്ങും വിലങ്ങും പായിച്ചു. പിന്നീട് മധ്യ ഓവറുകളില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേസിന് മുന്നില്‍ ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂടാരം കണ്ടു.

കരുണരത്‌ന(97), കുശാല്‍ പെരേര(52),തിരിമനെ(16), കുശാല്‍ മെന്‍ഡിസ്(30), മാത്യൂസ്(9),സിരിവര്‍ധനെ(3),തിസാരെ പെരേര(7), സില്‍വ(16 ), ഉഡാന(8),മലിംഗ(1), പ്രദീപ്(0) എന്നിവര്‍ ലങ്കയ്ക്കായി സ്‌കോര്‍ ചെയതു. ഓസീസന് വേണ്ടി നാലു വിക്കറ്റ് നേടി മിച്ചല്‍ സ്റ്റാര്‍ക്കും മൂന്നു വിക്കറ്റുമായി റിച്ചാര്‍ഡ്‌സണും, കുമ്മിന്‍സും രണ്ട്, ജേസണ്‍ ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷട്ത്തില്‍ 334 റണ്‍സാണ് ഓസീസ് നേടിയത്. തുടക്കം മികച്ചതായിരുന്നെങ്കിലും അവസാന ഓവറുകളില്‍ അനാവശ്യ റണ്ണിന് ശ്രമിച്ച് ഓസിസ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത് സ്‌കോറിംഗിനെ ബാധിച്ചു. 14ാം ഏകദിന സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 153, അര്‍ധസെഞ്ചുറി പിന്നിട്ട സ്റ്റീവ് സ്മിത്ത് 73 ഉം ആണ് ഓസിസിന്റെ മികച്ച സ്‌കോറര്‍മാര്‍. മൂന്നാം വിക്കറ്റില്‍ സ്മിത്ത് -ഫിഞ്ച് സഖ്യം 173 റണ്‍സാണ് ഓസീസ് ഇന്നിംഗ്സിന് സമ്മാനിച്ചത്. ഇംഗ്ലണ്ട് മണ്ണില്‍ ഓസീസ് താരം നേടുന്ന ഉയര്‍ന്ന സ്‌കോറാണ് ഫിഞ്ച് നേടിയത്. ഡേവിഡ് വര്‍ണര്‍(26), ആരോണ്‍ ഫിഞ്ച്(153), ഉസ്മാന്‍ ഖവാജ(10), സറ്റീവ് സ്മിത്ത്(73), മാകസ്വെല്‍(42). ഷോണ്‍ മാര്‍ഷ്(3),അലക്സ് കറെ(4), സ്ററാര്‍ക്ക്(5), എന്നിങ്ങനെയാണ് ഓസിസിന്റെ സ്‌കോറര്‍മാര്‍. ലങ്കന്‍ നിരയില്‍ ഉഡാന,ഡി സില്‍വ എന്നിവര്‍ രണ്ടും മലിംഗ ഒരു വിക്കറ്റും വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍