UPDATES

കായികം

വിരമിക്കല്‍ പ്രഖ്യാപനം; ധോണിയുമായി കൂടികാഴ്ചയ്ക്ക് ബിസിസിഐ ഒരുങ്ങുന്നതായി റിപോര്‍ട്ടുകള്‍

അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ ധോണിയെ ഉള്‍പ്പെടുത്താനുള്ള സാധ്യതയില്ല.

ലോകകപ്പില്‍ ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായതിന് ശേഷം ടീമില്‍ ചില മാറ്റങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ വന്നിരിക്കുകയാണ്. മുന്‍ ക്യാപ്റ്റന്‍ മേഹന്ദ്രസിംഗ് ധോണിയുടെ വിരമിക്കാലാണ് ഇതില്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിലെ പ്രധാനികള്‍ ഉള്‍പ്പെടെ ധോണിയുടെ തീരുമാനത്തിന് കാക്കുമ്പോഴാണ് താരം മൗനം തുടരുന്നത്. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ടൂര്‍ണമെന്റ് ഉള്‍പ്പെടെ മുന്‍നിര്‍ത്തി പുതിയ ടീമിനെ കണ്ടെത്തുന്നതിനിടെയാണ് ധോണിയുടെ തീരുമാനം എന്തെന്ന് ബിസിഐ ആരായുന്നത്. ഇത്
സംബന്ധിച്ച് ധോണിയില്‍ നിന്ന് മറുപടി ലഭിക്കാന്‍ കാത്തിരിക്കുകയാണ് അധികൃതരെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

വിരമിക്കാന്‍ സമയമായി എന്നറിയിക്കുന്നതിന് ചീഫ് സിലക്ടര്‍ എം.എസ്.കെ. പ്രസാദ് ധോണിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപോര്‍ട്ട്. ‘ഇതുവരെയും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കാത്തതില്‍ ഞങ്ങള്‍ക്ക് അത്്ഭുതമുണ്ട്. ഋഷഭ് പന്തിനെപ്പോലുള്ള താരങ്ങള്‍ അവസരം കാത്തിരിക്കുകയാണ്. ലോകകപ്പില്‍ നമ്മള്‍ കണ്ടതുപോലെ ധോണി ഇപ്പോള്‍ ആ പഴയ ബെസ്റ്റ് ഫിനിഷറല്ല. ആറ്, ഏഴ് നമ്പറുകളിലാണ് ബാറ്റിങ്ങിന് ഇറങ്ങുന്നതെങ്കിലും ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് റണ്‍നിരക്കുയര്‍ത്താന്‍ അദ്ദേഹത്തിന് ഇപ്പോള്‍ സാധിക്കുന്നില്ല. ചില മല്‍സരങ്ങളില്‍ ടീമിന്റെ സാധ്യതയെ അതു പ്രതികൂലമായി ബാധിക്കുകയും ചെയ്‌തെന്ന് ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്
റിപോര്‍ട്ടുകള്‍ പറയുന്നു.

അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ ധോണിയെ ഉള്‍പ്പെടുത്താനുള്ള സാധ്യതയില്ല. 2020 ലോകകപ്പ് പദ്ധതികളില്‍ ധോണിക്ക് ഇടമുണ്ടെന്ന് കരുതുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഇനിയും പതിവുപോലെ ടീമിലേക്ക് അദ്ദേഹത്തെ പരിഗണിക്കാനിടയില്ല. സ്വന്തം നിലയ്ക്ക് വിരമിക്കല്‍ പ്രഖ്യാപിച്ച് വിടപറയുന്നതാണ് അദ്ദേഹത്തിനു നല്ലത്. മുന്‍കാല പ്രകടനങ്ങളുടെ പേരിലോ മുതിര്‍ന്ന താരമെന്ന പേരിലോ ധോണിയെ ഇനിയും ടീമില്‍ നിലനിര്‍ത്തുമെന്ന് കരുതുന്നില്ലെന്ന് പേരു വെളിപ്പെടുത്താത്ത മുന്‍ ഇന്ത്യന്‍ താരത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. വിരാട് കോലിയുെട ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ പോലും തീര്‍ച്ചയില്ലാത്ത അവസ്ഥയാണെന്നും റിപോര്‍ട്ടിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍