UPDATES

കായികം

ബുംറയ്ക്ക് മുന്നില്‍ വിന്‍ഡീസ് പതറി, 100 റണ്‍സില്‍ പുറത്ത്; ഇന്ത്യക്ക് കൂറ്റന്‍ ജയം

ടെസ്റ്റിലെ തന്റെ 10-ാം സെഞ്ചുറി കുറിച്ച രഹാനെയുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് നേട്ടമായത്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 318 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ തോല്‍വി. 419 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് രണ്ടാമിന്നിങ്സില്‍ 100 റണ്‍സിന് പുറത്തായി. സ്‌കോര്‍: ഇന്ത്യ-297, 343/7. വെസ്റ്റിന്‍ഡീസ്-222,100

ബുംറയുടെ തകര്‍പ്പന്‍ പന്തുകളില്‍ വിന്‍ഡീസ് തകര്‍ന്നടിയുകയായിരുന്നു. അഞ്ച് മുന്‍നിര വിക്കറ്റുകളാണ് ബുംറ പിഴുതെറിഞ്ഞത്. ഇഷാന്ത് മൂന്നും ഷമി രണ്ട് വിക്കറ്റുമായി വിന്‍ഡീസ് പതനം പൂര്‍ത്തിയാക്കി. 38 റണ്‍സെടുത്ത കേമര്‍ റോച്ചാണ് വിന്‍ഡീസിന്റെ ടോപ്പ് സ്‌കോറര്‍. വിന്‍ഡീസ് നിരയില്‍ ആകെ മൂന്ന് ബാറ്റ്സ്മാന്‍മാര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ വിന്‍ഡീസിന്റെ ബ്രാത്ത്വെയ്റ്റ്(1) കാംപ്ബെല്‍ (7) ബ്രാവോ (2) ഹോപ് (2) ഹോള്‍ഡര്‍ (8) എന്നിവരെ ബുമ്രയും ബ്രൂക്ക്സ്(2) ഹെറ്റ്‌മെയര്‍ (1) റോച്ച്(38) എന്നിവരെ ഇശാന്തും ചെയിസ് (12) ഗബ്രിയേല്‍ (0) എന്നിവരെ ഷമിയും മടക്കി.

നേരത്തെ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ സെഞ്ചുറി മികവില്‍ ഇന്ത്യ രണ്ടാം ഇന്നിങ്ങ്‌സ് ഏഴിന് 343 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. രഹാനെ 102 റണ്‍സെടുത്ത് പുറത്തായി. 93 റണ്‍സെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റ് വീണതോടെ കോഹ്‌ലി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ടെസ്റ്റിലെ തന്റെ 10-ാം സെഞ്ചുറി കുറിച്ച രഹാനെയുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് നേട്ടമായത്. 235 പന്തില്‍ നിന്നായിരുന്നു രഹാനെയുടെ സെഞ്ചുറി. 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ വിക്കറ്റാണ് നാലാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്. കോഹ്‌ലിയെ റോസ്റ്റണ്‍ ചേസാണ് പുറത്താക്കിയത്. നാലാം വിക്കറ്റില്‍ രഹാനെ-കോഹ്‌ലി സഖ്യം 106 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. വിന്‍ഡീസിനായി റോസ്റ്റണ്‍ ചേസ് മൂന്നു വിക്കറ്റ് വീഴ്ത്തി. കെ.എല്‍. രാഹുല്‍ (85 പന്തില്‍ നിന്ന് 38 റണ്‍സ്), മായങ്ക് അഗര്‍വാള്‍ (43 പന്തില്‍ നിന്ന് 16 റണ്‍സ്), ചേതേശ്വര്‍ പൂജാര (53 പന്തില്‍ നിന്ന് 25 റണ്‍സ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. നേരത്തെ, അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മയുടെ മികവില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ, വെസ്റ്റ് ഇന്‍ഡീ
സിനെ 222 റണ്‍സിന് പുറത്താക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍