UPDATES

കായികം

‘ധോണി ഇനി അധികകാലം ടീമിനൊപ്പമുണ്ടാകില്ല’; ടീം ഇന്ത്യയോട് ഗാംഗുലി പറയുന്നു

ധോണിയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.

ഇന്ത്യന്‍ ക്രിക്കറ്റിന് മികച്ച ജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനാണ് എം.എസ് ധോണി. ഏകദിന ലോകകപ്പ്, ട്വന്റി 20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവ ഇന്ത്യയ്ക്ക് സമ്മാനിച്ച ധോണി ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലിന്റെ വക്കിലാണ്. ഇംഗ്ലണ്ട് ലോകകപ്പിന് ശേഷം ധോണിയുടെ വിരമിക്കലുണ്ടാകുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീടുള്ള വിന്‍ഡീസ് പര്യടനത്തില്‍ നിന്ന് ധോണി സ്വയം പിന്‍മാറുകയായിരുന്നു. ഇപ്പോഴിതാ ധോണിയുടെ കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.

ധോണി എക്കാലവും ഇന്ത്യയ്ക്കായി കളിക്കാനുണ്ടാകില്ലെന്ന വസ്തുതയോട് ടീം ഇന്ത്യ പൊരുത്തപ്പെടണമെന്ന് ഗാഗുലി പറഞ്ഞു. ധോണി ഇനി അവധികകാലം ടീമിനൊപ്പമുണ്ടാകില്ല. ഈ തീരുമാനം ധോണി തന്നെ എടുക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”എത്ര വലിയ കളിക്കാരനായാലും ഒരു ദിവസം കളി മതിയാക്കേണ്ടി വരും. ഫുട്‌ബോളില്‍ മറഡോണ പോലും കളി മതിയാക്കി. ഫുട്‌ബോളില്‍ മറഡോണയെക്കാള്‍ മികച്ച താരമില്ല. സച്ചിന്‍, ലാറ, ബ്രാഡ്മാന്‍ എന്നിവരെല്ലാം കളി മതിയാക്കിയവരാണ്. ഇതേ അവസ്ഥ മഹേന്ദ്ര സിങ് ധോണിക്കും വരും” ഗാംഗുലി പറഞ്ഞു. താന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് ധോണി തന്നെ വിലയിരുത്തേണ്ട സമയമാണിത്. കരിയറില്‍ അത്തരമൊരു ഘട്ടത്തിലാണ് ധോണി. ഇനിയും ഇന്ത്യയ്ക്കായി മത്സരങ്ങള്‍ ജയിപ്പിക്കാന്‍ തനിക്കാകുമോ എന്ന കാര്യം ധോണി ചിന്തിക്കണം”, ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ധോണി തന്റെ കരിയര്‍ തുടങ്ങുന്നതു തന്നെ ഗാംഗുലിക്ക് കീഴിലാണ്. ബാറ്റ്സ്മാനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ധോണിയുടെ കഴിവുകള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഗാംഗുലി നിര്‍ണായക പങ്കുവഹിച്ചിട്ടുമുണ്ട്. 2005-ല്‍ പാകിസ്താനെതിരേ വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ധോണിയെ മൂന്നാം സ്ഥാനത്ത് ബാറ്റിങ്ങിനിറക്കാനുള്ള ഗാംഗുലിയുടെ തീരുമാനമാണ് അദ്ദേഹത്തിന്റെ കരിയറിനെ തന്നെ മാറ്റി മറിച്ചത്. ആദ്യ ഏകദിന സെഞ്ചുറി നേടിയ ധോനി 148 റണ്‍സെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍