UPDATES

കായികം

ബോക്സിങ് ഡേ ടെസ്റ്റില്‍ ആദ്യദിനം ഇന്ത്യ സുരക്ഷിത സ്‌കോറിലേക്ക്

മായങ്ക് അഗര്‍വാള്‍ , ചേതേശ്വര്‍ പൂജാര , വിരാട് കോലി എന്നിവരുടെ ഇന്നിങ്സാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ഓസ്ട്രേലിയക്കെതിരെ ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ സുരക്ഷിയമായ സ്‌കോറിലേക്ക്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തിട്ടുണ്ട്. ടെസ്റ്റില്‍ അരങ്ങേറിയ മായങ്ക് അഗര്‍വാള്‍ (76), ചേതേശ്വര്‍ പൂജാര (68), വിരാട് കോലി (47) എന്നിവരുടെ ഇന്നിങ്സാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അഗര്‍വാളിന് പുറമെ സഹ ഓപ്പണര്‍ ഹനുമ വിഹാരി (8)യുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. പാറ്റ് കമ്മിന്‍സാണ് ഓസീസിന്റെ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ പുതിയ ഓപ്പണര്‍മാരായ അഗര്‍വാള്‍ – വിഹാരി സഖ്യം ആദ്യ വിക്കറ്റില്‍ 40 കൂട്ടിച്ചേര്‍ത്തു. വിഹാരിക്ക് ശേഷം എത്തിയ ചേതേശ്വര്‍ പൂജാരയും വേഗത്തിലാണ് റണ്‍ കണ്ടെത്തിയത്. 200 പന്തുകളില്‍ നിന്നാണ് താരം 68 റണ്‍സ് നേടിയത്. മൂന്നാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഇരുവര്‍ക്കും സാധിച്ചു.

എട്ട് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു മായങ്കിന്റെ ഇന്നിങ്സ്. അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ചുറി നേടുന്ന ഇന്ത്യയുടെ രണ്ടാമത്തെ ഓപ്പണറാണ് മായങ്ക്. എന്നാല്‍ മായങ്കിനെ മടക്കിയയച്ച് കമ്മിന്‍സ് ഒരിക്കല്‍കൂടി ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. കമ്മിന്‍സിന്റെ പന്ത് മായങ്കിന്റെ ബാറ്റിലുരസി വിക്കറ്റ് കീപ്പര്‍ ടിം പെയ്നിന്റെ കൈകളിലേക്ക്. പിന്നാലെ പൂജാരയ്ക്കൊപ്പം ഒത്തുചേര്‍ന്ന കോലി ആദ്യം ദിനം പൂര്‍ത്തിയാക്കി.  പെര്‍ത്തില്‍ കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മായങ്ക് അഗര്‍വാള്‍ ഓപ്പണറുടെ റോളിലെത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍