UPDATES

കായികം

ലോകകപ്പിന് തയാറെടുക്കണം : ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ഐപിഎല്ലിൽ വിശ്രമം അനുവദിക്കണമെന്ന് കോഹ്‌ലി

അതേസമയം ഐപിഎല്‍ കളിക്കാതെ ലോകകപ്പ് മത്സരങ്ങള്‍ക്കായി വിശ്രമത്തിലിരിക്കുന്ന താരങ്ങള്‍ക്ക് ബിസിസിഐ നഷ്ടപരിഹാരം നല്‍കണമെന്നും കോഹ്‌ലി പറയുന്നു.

ലോകകപ്പിന് മുന്നോടിയായി വിശ്രമം ആവശ്യമുള്ളതിനാല്‍ 2019 ഐ.പി.എല്ലില്‍ ഇന്ത്യന്‍ പേസര്‍മാരെ കളിപ്പിക്കരുതെന്ന ആവശ്യവുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഹൈദരാബാദില്‍ നടന്ന കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേഷന്റെ(സിഒഎ) യോഗത്തിലാണ് കോഹ്‌ലി ഇത്തരമൊരു ആവശ്യമുന്നയിച്ചത്. എന്നാല്‍ നിര്‍ദ്ദേശത്തില്‍ യോഗം തീരുമാനമെന്നും എടുത്തിട്ടില്ലെന്നാണ് വിവരം.

അടുത്ത വര്‍ഷം മാര്‍ച്ച് 29ന് ആരംഭിക്കുന്ന ഐ.പി.എല്‍ അവസാനിക്കുന്നത് മെയ് 19നാണ്. തുടര്‍ന്ന് ജൂണ്‍ 5ന് ദക്ഷിണാഫിക്കക്കെതിരെ ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം നടക്കുമ്പോള്‍, താരങ്ങള്‍ക്ക് 15 ദിവസത്തെ ഇടവേളയാണ് ലഭിക്കുന്നത്. ഇത് ഇന്ത്യന്‍ താരങ്ങള്‍ക്ക്, പ്രത്യേകിച്ചും പേസര്‍മാര്‍ക്ക് കാര്യങ്ങള്‍ പ്രയാസമാക്കുമെന്നാണ് കോഹ്‌ലി പറഞ്ഞത്. അതേസമയം ഐപിഎല്‍ കളിക്കാതെ ലോകകപ്പ് മത്സരങ്ങള്‍ക്കായി വിശ്രമത്തിലിരിക്കുന്ന താരങ്ങള്‍ക്ക് ബിസിസിഐ നഷ്ടപരിഹാരം നല്‍കണമെന്നും കോഹ്‌ലി പറയുന്നു.

ഐപിഎലിന്റെ എതെങ്കിലും ഒരു പകുതി മാത്രം ഇവര്‍കളിക്കട്ടെയെന്നും യോഗത്തില്‍ നിര്‍ദ്ദേശം വന്നു. എന്നാല്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പടെയുള്ള താരങ്ങള്‍ക്കും ഇതിനോട് വിയോജിപ്പാണ് ഉള്ളത്. ഐ.പി.എല്ലിനെ കളിക്കാര്‍ക്ക് പരിശീലന വേദിയാക്കി ഉപയോഗിക്കാമെന്ന എതിര്‍വാദവും മീറ്റിങ്ങില്‍ ഉയരുകയുണ്ടായി.

ടീം മാനേജ്‌മെന്റ് ഇതിലൊരു തീരുമാനമെടുത്താല്‍ തന്നെ, ഐ.പി.എല്ലിലെ വിവിധ ഫ്രഞ്ചെയ്‌സികള്‍ എത്രത്തോളം ഇതിനെ കണക്കിലെടുക്കും എന്നുള്ളതും വലിയ വിഷയമാണ്. അതിനിടെ, മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്‍ ഫൈനലില്‍ എത്തിയാല്‍, ബൂംറയേ പോലൊരു പേസറെ കളിപ്പിക്കാതിരിക്കാന്‍ പറ്റില്ലെന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ കൂടിയായ രോഹിത് ശര്‍മ പറഞ്ഞു. വിദേശ പര്യടനങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍