UPDATES

കായികം

മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട്; 15 ദിവസത്തിനകം കീഴടങ്ങണം, നിലപാട് വ്യക്തമാക്കി ബിസിസിഐ

ഐപിസി 498 എ പ്രകാരമാണ് ഷമിക്കും സഹോദരനുമെതിരെ കേസെടുത്തിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട്. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ അലിപോര്‍ സി.ജെ.എം കോടതിയാണ് ഷമിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇത് പ്രകാരം ഷമി 15 ദിവസത്തിനകം കീഴടങ്ങുകയോ ജാമ്യമെടുക്കുകയോ ചെയ്യണം. ഷമിക്കൊപ്പം സഹോദരന്‍ ഹാസിദ് അഹമ്മദിനും അറസ്റ്റ് വാറണ്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം വെസ്റ്റന്‍ഡീസ് പര്യടനത്തിലാണ് ഷമി,

ഐപിസി 498 എ പ്രകാരമാണ് ഷമിക്കും സഹോദരനുമെതിരെ കേസെടുത്തിരിക്കുന്നത്. ഹസിന്റെ പരാതിയില്‍ ഷമി ഇതുവരെ കോടതിയില്‍ ഹാജരായിട്ടില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കൊല്‍ക്കത്ത പൊലീസാണ് താരത്തിനെതിരായ ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

പരസ്ത്രീ ബന്ധവും ക്രിക്കറ്റിലെ ഒത്തുകളിയുമടക്കം നിരവധി ആരോപണങ്ങള്‍ ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ ഉന്നയിച്ചിരുന്നു. പരസ്ത്രീ ബന്ധം തെളിയിക്കാനായി ഷമിയുടെ ഫോണിലെ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഹസിന്‍ ജഹാന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.

അതേസമയം താരത്തിനെതിരെ പെട്ടെന്ന് നടപടിയുണ്ടാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കുന്നത്. ഷമിക്കെതിരെയുള്ള കുറ്റപത്രം കണ്ടതിന് ശേഷം മാത്രമേ നടപടി ഉണ്ടാവു എന്നാണ് ബിസിസിഐ നിലപാട്. ഈ അവസരത്തില്‍ ഷമിക്കെതിരെ പെട്ടെന്ന് നടപടി എടുക്കുന്നത് ശരിയല്ലെന്നും ബിസിസിഐ വക്താവ് അറിയിച്ചു. നേരത്തെ 2018ല്‍ ഷമിക്കെതിരെ ഭാര്യാ ഹസിന്‍ ജഹാന്‍ പരാതി നല്‍കിയപ്പോള്‍ ഷമിയുടെ കരാര്‍ തടഞ്ഞു വെച്ചിരുന്നു. ഷമി മാച്ച് ഫിക്‌സിങ് നടത്തി എന്ന് ഭാര്യ ആരോപിച്ചതിന് ശേഷമാണ് ബിസിസിഐ കരാര്‍ തടഞ്ഞുവെച്ചത്. എന്നാല്‍ അന്വേഷണത്തില്‍ ഷമിക്കെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് തെളിയികുയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍