UPDATES

കായികം

‘കോഹ്‌ലിയോട് അഭിപ്രായം ചോദിച്ചിട്ടില്ല’; രവി ശാസ്ത്രിയെ വീണ്ടും പരിശീലകനാക്കിയതിനെ കുറിച്ച് കപില്‍ ദേവ്

കപില്‍ ദേവ് അടങ്ങിയ കമ്മിറ്റി ആയിരുന്നു ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ആറു പേരില്‍ നിന്ന് ശാസ്ത്രിയെ തിരഞ്ഞെടുത്തത്.

ഇന്ത്യന്‍ പരിശീലകനായി രവി ശാസ്ത്രിയെ വീണ്ടും നിയമിച്ചത് ടീം നായകന്‍ വിരാട് കോഹ്‌ലിയെ തൃപ്തിപ്പെടുത്താനാണെന്ന വിമര്‍ശനങ്ങള്‍ക്ക് ബിസിസിഐ ഉപദേശകസമിതി അധ്യക്ഷനായ കപില്‍ ദേവിന്റെ മറുപടി. ശാസ്ത്രിയെ വീണ്ടും നിയമിച്ചപ്പോള്‍ കോഹ്‌ലിയുടെ അഭിപ്രായം തേടിയിട്ടില്ലെന്നാണ് കപില്‍ ദേവിന്റെ പ്രതികരണം. ക്യാപ്റ്റന്റെ മാത്രം അഭിപ്രായം എടുക്കാന്‍ കഴിയില്ലെന്നും ടീം അംഗങ്ങളുടെ മുഴുവന്‍ അഭിപ്രായം തേടേണ്ടി വരുമെന്നും കപില്‍ പറഞ്ഞു.

കപില്‍ ദേവ് അടങ്ങിയ കമ്മിറ്റി ആയിരുന്നു ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ആറു പേരില്‍ നിന്ന് ശാസ്ത്രിയെ തിരഞ്ഞെടുത്തത്. ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനെ തെരഞ്ഞെടുക്കുക എന്നത് എളുപ്പമായിരുന്നില്ല. പരിശീലകസ്ഥാനത്തിനായി ശക്തമായ മത്സരമാണുണ്ടായത്. അഭിമുഖം പൂര്‍ത്തിയായപ്പോള്‍ മുന്‍ ഓസീസ് താരം ടോം മൂഡി മൂന്നാം സ്ഥാനത്തം ന്യൂസിലന്‍ഡ് മുന്‍ പരിശീലകന്‍ മൈക് ഹെസന്‍ രണ്ടാമതും രവി ശാസ്ത്രി ഒന്നാമതുമെത്തി. കഴിഞ്ഞ രണ്ടു വര്‍ഷം എന്തൊക്കെ ചെയ്തു ഇനിയുള്ള വര്‍ഷങ്ങളില്‍ എന്തൊക്കെയാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നാണ് രവി ശാസ്ത്രി അഭിമുഖത്തില്‍ വിശദീകരിച്ചതെന്നും കപില്‍ പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് മുമ്പ് രവി ശാസ്ത്രിയെ പിന്തുണച്ച് കോഹ്‌ലി രംഗത്തെത്തിയപ്പോള്‍ കോഹ്‌ലിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്ന് കപില്‍ പ്രതികരിച്ചിരുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പ്രിയപ്പെട്ടവന്‍ ആയതു കൊണ്ടും കോഹ്‌ലി പറയുന്നതിന് എതിര് പറയാത്തത് കൊണ്ടുമാണ് രവി ശാസ്ത്രിയെ തന്നെ നിയമിച്ച എന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ കമ്മിറ്റി കണക്കിലെടുക്കുന്നില്ല. പരിശീലകനെ നിയമിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും കപില്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍