UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോല്‍വിക്ക് കാരണം ബാറ്റിങ്ങിലെ മോശം പ്രകടനം, തുറന്നടിച്ച് പാക് ക്യാപ്റ്റന്‍

ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നും സര്‍ഫാറസ് പറഞ്ഞു.

ലോകകപ്പില്‍ ഇന്നലെ ഓസ്‌ട്രേലിയയോടുള്ള മത്സരം പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം നിര്‍ണായക മത്സരമായിരുന്നു. ഇംഗ്ലണ്ടിനെതിരെ ഒരു മത്സരത്തില്‍ മാത്രമാണ് പാക്കിസ്ഥാന് ഇതുവരെ ജയിക്കാന്‍ കഴിഞ്ഞത്. ഒരു മത്സരം മഴയെടുത്തപ്പോള്‍ ഓസീസിനോടും വെസ്റ്റ് ഇന്‍ഡീസിനോടും പരാജയം വഴങ്ങി പാക്കിസ്ഥാന്‍.

എന്നാല്‍ പാക് ടീമിന്റെ തോല്‍വിയെ കുറിച്ച് തുറന്നടിക്കുകയാണ് നായകന്‍ സര്‍ഫാറസ് അഹമ്മമദ്. ഓസീസിനെതിരായ തോല്‍വിക്ക് കാരണം ബാറ്റസ്മാന്‍മാരാണെന്നാണ് സര്‍ഫാറസ് പറഞ്ഞത്. മത്സരശേഷം സംസാരിക്കുകയായിരുന്നു സര്‍ഫറാസ്. ടോന്റണില്‍ നടന്ന മത്സരത്തില്‍ 41 റണ്‍സിനായിരുന്നു പാക്കിസ്ഥാന്റെ തോല്‍വി. മത്സരത്തിന്റെ ഫലത്തില്‍ ഏറെ നിരാശയുണ്ടെന്ന് സര്‍ഫറാസ് പറഞ്ഞു. 140ന് മൂന്ന് എന്ന നിലയില്‍ നിന്ന് 15 പന്തുകള്‍ക്കിടെ മൂന്ന് വിക്കറ്റുകള്‍ പെട്ടന്ന് നഷ്ടമായി. ഹസന്‍ അലിയും വഹാബ് റിയാസും മികച്ച രീതിയില്‍ ബാറ്റേന്തിയത് മാത്രമാണ് പോസിറ്റീവായിട്ട് പറയാനുള്ളത്.

മുഹമ്മദ് ആമിറ് ഒഴികെ ആര്‍ക്കും മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിഞ്ഞില്ല. ബാറ്റിങ് നിരയില്‍ ആദ്യ നാല് പേര്‍ റണ്‍സ് കണ്ടെത്തി മികച്ച തുടക്കം നല്‍കിയാല്‍ മാത്രമെ കാര്യമുള്ളൂ. ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നും സര്‍ഫാറസ് പറഞ്ഞു.

ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടി: പാക് വ്യോമ മേഖല ഒഴിവാക്കി മോദി ബിഷ്‌കേക്കില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍