UPDATES

കായികം

നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച; ഇന്ത്യ 92 റണ്‍സിന് പുറത്തായി

ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 

നാലാം ഏകദിനത്തില്‍ ഇന്ത്യയെ 92 റണ്‍സിന് പുറത്താക്കി ന്യൂസിലന്‍ഡ് ബൗളര്‍മാര്‍. ആദ്യ മൂന്ന് ഏകദിനങ്ങളിലും തകര്‍പ്പന്‍ ജയം നേടി പരമ്പര സ്വന്തമാക്കിയ ഇന്ത്യ സമ്മര്‍ദ്ദങ്ങളില്ലാതെയാണ് മൈതാനത്തിനിറങ്ങിയത്. നായകന്‍ കൊഹ്ലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ പകരം രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലാണ് ഇറങ്ങിയത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ച്വറി നേടിയ താരമായ രോഹിതിന്റെ ഇരുന്നൂറാം ഏകദിന മത്സരം കൂടിയാണിത്. കൊഹ്ലിക്ക് പകരം പ്രതീക്ഷയുണര്‍ത്തുന്ന യുവതാരം ശുഭ്മാന്‍ ഗില്ലിനാണ് ഇന്ന് അവസരം ലഭിച്ചത്.

മല്‍സരത്തില്‍ 55 റണ്‍സിനിടെ തന്നെ ഇന്ത്യക്ക് എട്ടു വിക്കറ്റ് നഷ്ടമായി. 200-ാം ഏകദിനം കളിക്കാനിറങ്ങിയ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ (23 പന്തില്‍ ഏഴ്), സഹ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (20 പന്തില്‍ 13), അമ്ബാട്ടി റായുഡു (പൂജ്യം), ദിനേഷ് കാര്‍ത്തിക് (പൂജ്യം), അരങ്ങേറ്റ മല്‍സരം കളിക്കുന്ന ശുഭ്മാന്‍ ഗില്‍ (ഒന്‍പത്), കേദാര്‍ ജാദവ് (ഒന്ന്), ഭുവനേശ്വര്‍ കുമാര്‍ (ഒന്ന്), ഹാര്‍ദിക് പാണ്ഡ്യ (16) എന്നിവരാണ് പുറത്തായത്. പിന്നീട് ഇന്ത്യക്ക് അധിക സമയം ഇന്നിംഗ് ആയുസുണ്ടായില്ല. 10 ഓവറില്‍ നാല് മെയ്ഡന്‍ ഓവറുകളടക്കം 21 റണ്‍സ് വിട്ടുകൊടുത്താണ് ബോള്‍ട്ട് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

വിരാട് കോഹ്ലി, മഹേന്ദ്ര സിങ് ധോണി, മുഹമ്മദ് ഷമി എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഇതില്‍ കോഹ് ലിക്ക് വിശ്രമം കൊടുത്തപ്പോള്‍ ധോണിക്കാണ് പരിക്കാണ് വില്ലനായത്. ഷമിക്ക് പകരം ഖലീലിന് അവസരം ലഭിച്ചു. പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍