UPDATES

കായികം

ജോസ് ബട്ട്‌ലറുടെ ഷോട്ട് കൊണ്ട് ശ്രീലങ്കന്‍ താരത്തിന്റെ തലയ്ക്ക് ഗുരുതര പരുക്ക്

ശ്രീലങ്കയുടെ അണ്ടര്‍ 19 താരമാണ് പരിക്കേറ്റ നിസങ്ക.

ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലറുടെ ഷോട്ട് തലയില്‍ പതിച്ചതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ താരത്തിന് ഗുരുതര പരുക്ക്. ഇംഗ്ലണ്ടുമായുള്ള പരിശീലന മത്സരത്തിനിടെ ശ്രീലങ്കന്‍ താരം പാതം നിസങ്കയ്ക്കാണ് പരുക്കേറ്റത്. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും അടിയുടെ ശക്തിയില്‍ തലക്ക് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കളി നിര്‍ത്തിവെച്ചു.

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിനിടെയാണ് അപകടമുണ്ടായത്. ബട്ട്ലര്‍ നിശാന്‍ പെയ്രിസിന്റെ പന്തിനെ നേരിടുന്നതിനിടെയായിരുന്നു സംഭവം. ആഞ്ഞടിച്ച പന്ത് ഷോട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന നിസങ്കയുടെ തലയില്‍ കൊള്ളുകയായിരുന്നു. പന്ത് തലയില്‍ കൊണ്ടതിന്റെ ആഘാതത്തില്‍ താരം ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. പിന്നീട് സ്ട്രെക്ച്ചറിലാണ് താരത്തെ പുറത്ത് എത്തിച്ചത്.

പതിനഞ്ച് മിനുറ്റോളം ശ്രീലങ്കയുടെയും ഇംഗ്ലണ്ടിന്റെയും ടീം ഡോക്ടര്‍മാര്‍ ഗ്രൗണ്ടില്‍ താരത്തെ പരിശോധിച്ചു. നിസങ്കയുടെ തലക്കും കഴുത്തിനുമാണ് പരിക്കേറ്റത്. തുടര്‍ന്ന് സ്ട്രെക്ചറില്‍ പുറത്തെത്തിക്കുകയായിരുന്നു. ഇതോടെ കളി നിര്‍ത്തി വെച്ചു.

ശ്രീലങ്കയുടെ അണ്ടര്‍ 19 താരമാണ് പരിക്കേറ്റ നിസങ്ക. വലംകയ്യന്‍ ബാറ്റ്സ്മാനായ താരം 14 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിട്ടുണ്ട്. താരത്തിന്റെ മെഡിക്കല്‍ വിവരങ്ങള്‍ നിരീക്ഷിച്ച് വരികയാണ് ഇംഗ്ലണ്ടും ശ്രീലങ്കയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍