UPDATES

കായികം

‘പാക്കിസ്ഥാനില്‍ എന്തും നടക്കും’; ശ്രീശാന്ത്- ആമിര്‍ താരതമ്യത്തില്‍ പ്രതികരിച്ച് സെവാഗ്

പാക്കിസ്ഥാന്‍ താരം മുഹമ്മദ് ആമിറിന്റെ തിരിച്ചുവരവുമായി ബന്ധപ്പെടുത്തിയും ചോദ്യമുണ്ടായി

ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ച ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തണമെന്ന ആഗ്രഹം അറിയിച്ചിരിക്കുകയാണ് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. കോഹ്‌ലിക്ക് കീഴില്‍ കളിക്കണമെന്നും ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുകയും 100 വിക്കറ്റ് പൂര്‍ത്തിയാക്കുകയുമാണ് ലക്ഷ്യമെന്ന് ശ്രീശാന്ത് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ചത്. അടുത്ത വര്‍ഷം ഓഗസ്റ്റ് മുതല്‍ ബിസിസിഐയുടെ കീഴില്‍ നടക്കുന്ന ഏത് ടൂര്‍ണമെന്റിലും ശ്രീശാന്തിന് കളിക്കാം.

ശ്രീശാന്തിന്റെ വിലക്ക് ഇളവ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് അറിയിച്ച് മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ് രംഗത്തെത്തിയിരിക്കുകയാണ്.  ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനുള്ള അദ്ദേഹത്തിന്റെ പ്രതീക്ഷ നിലനിര്‍ത്താന്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്. ”ശ്രീശാന്തിന് അനുകൂലമായി വിധി വന്നതില്‍ ഏറെ സന്തോഷം.  ദേശീയ ക്രിക്കറ്റ് ടീമില്‍ മടങ്ങിയെത്തുക എന്ന ആഗ്രഹത്തിന് അദ്ദേഹം ആഭ്യന്തര ക്രിക്കറ്റ് കളിച്ചുതുടങ്ങണം.” ദില്ലിയില്‍ ഒരു സ്വകാര്യ ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു സെവാഗ്.

പാക്കിസ്ഥാന്‍ താരം മുഹമ്മദ് ആമിറിന്റെ തിരിച്ചുവരവുമായി ബന്ധപ്പെടുത്തിയും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യമുണ്ടായി. വിലക്കിന് ശേഷം വളരെ പെട്ടന്ന് തന്നെ ആമിറിന് പാക് ടീമില്‍ തിരിച്ചെത്താനായിരുന്നു. എന്നാല്‍ അതിനുള്ള സെവാഗിന്റെ മറുപടി ”പാക്കിസ്ഥാനില്‍ എന്തും നടക്കും.” എന്നായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍