UPDATES

കായികം

‘അങ്ങനെ തോന്നുമ്പോള്‍ ആദ്യം തീരുമാനമെടുക്കുക താന്‍ തന്നെയാകും’ യുവി പറയുന്നു

കളി ആസ്വദിക്കുന്നിടത്തോളം അത് തുടരുക എന്നത് തന്നെയാണ് എന്റെ നയം-ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരശേഷം യുവി പറഞ്ഞു.

ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമിന്റെ മധ്യനിര ബാറ്റ്‌സ്മാനായിരുന്ന യുവരാജ് സിംഗ് വളരെ പെട്ടെന്നായിരുന്നു ടീമിന് പുറത്തേക്ക് പോയത്. പിന്നീട് ഐപിഎല്‍ സീസണുകളില്‍ പങ്കെടുത്തെങ്കിലും ടീമിലേക്ക് തിരിച്ചെത്താന്‍ താരത്തിനായില്ല. ഇൗ സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരമാണ് യുവരാജ് സിംഗ്. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 35 ബൗളുകള്‍ നേരിട്ട യുവി 53 റണ്‍സ് നേടിയിരുന്നു. 2017 മെയ്ക്ക് ശേഷം ആദ്യ അര്‍ധശതകമായിരുന്നു താരത്തിന്റേത്. താരത്തിന്റെ ക്രിക്കറ്റ് കരിയറില്‍ പലപ്പോഴും പ്രതീക്ഷി
ക്കാത്ത സംഭവങ്ങള്‍ നടന്നു. 2017 ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മത്സരം താരത്തിന്റെ ഒടുവിലത്തെ അന്താരാഷ്ട്ര മത്സമായിരുന്നു.

ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് താരമായ യുവരാജ് സിംഗ്. സമയമായെന്ന് തോന്നുമ്പോള്‍ വിരമിക്കാനുള്ള തീരുമാനം ആദ്യമെടുക്കുക താന്‍ തന്നെയാകുമെന്ന് 37കാരനായ യുവി പറഞ്ഞു.

കഴിഞ്ഞ രണ്ടുവര്‍ഷം ഉയര്‍ച്ച താഴ്ചകളുടേതായിരുന്നു. ആ സമയം എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തതയില്ലായിരുന്നു. എന്നാല്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയകാലം മുതല്‍ അത് ഞാന്‍ ആസ്വദിച്ചിരുന്നു. ഇപ്പോഴും ഞാന്‍ ആസ്വദിക്കുന്നു. ഇന്ത്യക്കായി കളിക്കാതിരുന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായും സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉപദേശങ്ങളാണ് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാക്കിയത്. കളി ആസ്വദിക്കുന്നിടത്തോളം അത് തുടരുക എന്നത് തന്നെയാണ് എന്റെ നയം-ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരശേഷം യുവി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍