UPDATES

കായികം

വനിത ലോകകപ്പില്‍ അമേരിക്കയ്ക്ക് നാലാം കിരീടം; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തത് രണ്ട് ഗോളുകള്‍ക്ക്

1991, 1999, 2015 ലോകകപ്പുകളിലും അമേരിക്ക തന്നെ ആയിരുന്നു ചാമ്പ്യന്‍മാര്‍

വനിതാ ലോകകപ്പ് ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് അമേരിക്കയ്ക്ക് നാലാം കിരീടം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഓറഞ്ച് പടയ്‌ക്കെതിരെ അമേരിക്കയുടെ വിജയം. മത്സരത്തിന്റെ 61 ആം മിനിറ്റിലാണ് നെതര്‍ലന്‍ഡ്‌സിനെ മറികടന്ന് അമേരിക്ക ആദ്യം വല ചലിപ്പിച്ചത്. അലക്‌സ് മോര്‍ഗനെ സ്റ്റെഫാനി വാന്‍ഡെര്‍ ഗ്രാട്ട് ഫൗള്‍ ചെയ്തതിന് വാറിന്റെ സഹായത്തോടെ റഫറി അമേരിക്കയ്ക്ക് അനുകൂലമായി പെനല്‍റ്റി അനുവദിച്ചു. പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മേഗന്‍ റാപിനോ അമേരിക്കയെ ആദ്യം മുന്നിലെത്തിച്ചു.

എട്ടു മിനിട്ടിനുള്ളില്‍ അമേരിക്ക കിരീടം ഉറപ്പിച്ച രണ്ടാം ഗോളും നേടി. റോസ് ലെവല്ലയായിരുന്നു വിജയമുറപ്പിച്ച രണ്ടാം ഗോള്‍ നേടിയത്. മത്സരത്തിലടുനീളം പന്തടക്കത്തിലും പാസിംഗിലും മികവു പുലര്‍ത്തിയ അമേരിക്ക ആദ്യ കിരീടം തേടിയെത്തിയ നെതര്‍ലന്‍ഡ്‌സിനെ നിഷ്പ്രഭരാക്കി. മത്സരത്തിലാകെ അമേരിക്ക എട്ടു കോര്‍ണറുകള്‍ നേടിയപ്പോള്‍ നെതര്‍ലന്‍ഡ്‌സിന് രണ്ട് കോര്‍ണറുകള്‍ മാത്രമാണ് ലഭിച്ചത്. 1991, 1999, 2015 ലോകകപ്പുകളിലും അമേരിക്ക തന്നെ ആയിരുന്നു ചാമ്പ്യന്‍മാര്‍.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍